ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകളുടെ അതിവേഗത്തിലുള്ള വളർച്ച ആഗോളതലത്തിൽ വലിയ തൊഴിൽ പ്രതിസന്ധിയും യുവാക്കൾക്കിടയിൽ കടുത്ത ആശങ്കയും സൃഷ്ടിക്കുന്നതായി റിപ്പോർട്ടുകൾ. മുൻ ഗൂഗിൾ സി.ഇ.ഒ എറിക്., യൂണിവേഴ്‌സിറ്റി ഓഫ് അറിസോണയിൽ വെച്ച് വിദ്യാർത്ഥികളിൽ നിന്ന് നേരിടേണ്ടി വന്ന പരസ്യമായ പ്രതിഷേധവും കൂവലും എ.ഐ ഭാവിയെക്കുറിച്ച് പുതുതലമുറയ്ക്കുള്ള ഭയത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്.
എ.ഐ എല്ലാ തൊഴിൽ മേഖലകളെയും ബാധിക്കുമെന്നും മുൻപത്തെ സാങ്കേതികവിദ്യകളേക്കാൾ വേഗത്തിൽ ലോകത്തെ മാറ്റിമറിക്കുമെന്നും എറിക് ഷ്മിറ്റ് പ്രസംഗിച്ചതോടെയാണ് വിദ്യാർത്ഥികൾ കടുത്ത ഭാഷയിൽ ഒച്ചവെച്ച് പ്രതിഷേധിച്ചത്. ചാറ്റ് ജിപിറ്റി, ക്ലോഡ് , ജെമിനി തുടങ്ങിയ എ.ഐ ടൂളുകൾ സ്കൂളുകളിലും ഓഫീസുകളിലും സജീവമാകുന്ന ഈ കാലഘട്ടത്തിൽ യുവാക്കളുടെ ഈ പ്രതികരണം വെറുമൊരു വികാരപ്രകടനമല്ല, മറിച്ച് യാഥാർത്ഥ്യമാണ്.
വരുമാനം കൂട്ടാനും ചിലവ് ചുരുക്കാനും പ്രമുഖ ആഗോള കമ്പനികളെല്ലാം എ.ഐ സംവിധാനങ്ങളെ ആശ്രയിക്കാൻ തുടങ്ങിയതോടെ ലക്ഷക്കണക്കിന് ആളുകൾക്കാണ് ജോലി നഷ്ടപ്പെടുന്നത്. 7000-ത്തിലധികം തസ്തികകൾ വെട്ടിക്കുറയ്ക്കാനും പകരം എ.ഐ സിസ്റ്റങ്ങൾ കൊണ്ടുവരാനും ബാങ്ക് പദ്ധതിയിടുന്നു. മാർക്ക് സക്കർബർഗിന്റെ ഉടമസ്ഥതയിലുള്ള മെറ്റാ, തങ്ങളുടെ ആഗോള തൊഴിലാളികളുടെ 10 ശതമാനം പിരിച്ചുവിടാനുള്ള പുതിയ ഘട്ടത്തിലേക്ക് കടന്നു.
ഓട്ടോമേഷന്റെയും കാര്യക്ഷമതയുടെയും പേരിൽ കഴിഞ്ഞ മാസങ്ങളിൽ ആയിരക്കണക്കിന് കോർപ്പറേറ്റ് തസ്തികകളാണ് ആമസോൺ ഇല്ലാതാക്കിയത്. ആദ്യമായി ജോലിയിൽ പ്രവേശിക്കാൻ പോകുന്ന പുതുതലമുറയ്ക്ക് കമ്പനികൾ എ.ഐ ടൂളുകൾ ഉപയോഗിക്കുന്നതോടെ അവസരങ്ങൾ പൂർണ്ണമായും ഇല്ലാതാകുമോ എന്ന ഭയമാണ് നിലവിലുള്ളത്.
പ്രമുഖ ആഗോള സർവേ ഏജൻസിയായ ഗാലപ്പിന്റെ പുതിയ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ഒരു വർഷത്തിനിടയിൽ എ.ഐ സാങ്കേതികവിദ്യയോടുള്ള യുവാക്കളുടെ താല്പര്യം കടുത്ത ഭീതിക്കും ദേഷ്യത്തിനും വഴിമാറിയിരിക്കുകയാണ്. 49 ശതമാനം ആളുകളിൽ സങ്കീർണ്ണമായ കൌതുകം നിലനിൽക്കുന്നുണ്ടെങ്കിലും വലിയൊരു ആഗോള പ്രതിരോധം ഇതിനെതിരെ രൂപപ്പെടുന്നുണ്ട്. ഹോളിവുഡ് എഴുത്തുകാരും നടന്മാരും മുതൽ തൊഴിലാളി യൂണിയനുകളും വിദ്യാർത്ഥികളും വരെ എ.ഐയുടെ അതിരുകടന്ന വളർച്ചയെ ചോദ്യം ചെയ്തു തുടങ്ങിയിരിക്കുന്നു.











