Friday, June 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

പെണ്ണില്ലാഇടമായി ചെെന ;രാജ്യത്തെ തകർക്കാൻ പോന്ന ‘ജനസംഖ്യാ ബോംബ്’, കണ്ണ് തള്ളി ലോകം!

by Brave India Desk
Jun 12, 2026, 03:08 pm IST
in International
Share on FacebookTweetWhatsAppTelegram

 

ചൈന ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നു. രാജ്യം നേരിടുന്ന അതിരൂക്ഷമായ ജനസംഖ്യാ തകർച്ച ഇനി ഒരിക്കലും പരിഹരിക്കാനാകാത്ത വിധം കൈവിട്ടുപോയെന്നാണ് ആഗോള സാമ്പത്തിക വിദഗ്ധരുടെ പുതിയ മുന്നറിയിപ്പ്. ജനന നിരക്കിൽ ഉണ്ടായ വൻ ഇടിവ് ചൈനയുടെ വൻശക്തി മോഹങ്ങൾക്കും സാമ്പത്തിക വളർച്ചയ്ക്കും തിരിച്ചടിയാകുമെന്നാണ് പ്രമുഖ അമേരിക്കൻ നിക്ഷേപകനും മാർട്ടിൻ കാപിറ്റൽ സിഇഒയുമായ റോഡ് ഡി. മാർട്ടിൻ വ്യക്തമാക്കുന്നത്. ചൈനയിലെ നിലവിലെ ജനസംഖ്യാ പ്രതിസന്ധി ഗണിതശാസ്ത്രപരമായി തിരുത്താനാകാത്ത (Mathematically Irreversible) ഘട്ടത്തിലേക്ക് കടന്നുകഴിഞ്ഞു. ഇതിന് പ്രധാന കാരണം മറ്റൊന്നുമല്ല, രാജ്യത്ത് കുട്ടികൾക്ക് ജന്മം നൽകാൻ പ്രായമുള്ള സ്ത്രീകൾ ആവശ്യത്തിനില്ല എന്നതാണ്.

Stories you may like

ഒരു രാജ്യത്തേക്കാൾ വലിയ സമ്പത്ത്! തായ്‌വാനെയും തോൽപ്പിച്ച് ഇലോൺ മസ്ക് ഇനി ലോകത്തിലെ ആദ്യ ‘ട്രില്യണെയർ’; ചരിത്രം തിരുത്തി സ്പേസ് എക്സ് ഐപിഒ

ഇന്ത്യയുടെ ആണവായുധ ശേഖരം കുതിച്ചുയരുന്നു; ആണവക്കരുത്ത് ഇന്ത്യയ്ക്കുണ്ടെന്ന ഭീതിയിൽ പാകിസ്താൻ

ഒരു കാലത്ത് ജനസംഖ്യ നിയന്ത്രിക്കാൻ ചൈന കർശനമായി നടപ്പാക്കിയ ‘ഒറ്റക്കുട്ടി നയം’ (1980-2016) ആണ് ഇന്ന് രാജ്യത്തിന്റെ വിനയായി മാറിയിരിക്കുന്നത്. ആൺകുട്ടികളോടുള്ള അമിത താല്പര്യം കാരണം ലക്ഷക്കണക്കിന് പെൺഭ്രൂണഹത്യകളാണ് അക്കാലത്ത് ചൈനയിൽ നടന്നത്. ഇതിന്റെ ഫലമായി ലിംഗാനുപാതം പാടെ തകിടം മറിഞ്ഞു. ഇന്ന് പ്രസവപ്രായത്തിലെത്തി നിൽക്കുന്ന സ്ത്രീകളുടെ എണ്ണം മുൻതലമുറകളെ അപേക്ഷിച്ച് പകുതിയിലും താഴെയാണ്. ഒരിക്കൽ പോലും ജനിച്ചിട്ടില്ലാത്ത പെൺകുട്ടികൾക്ക് പകരം വെക്കാൻ സർക്കാരിന്റെ ഒരു ആനുകൂല്യങ്ങൾക്കും കഴിയില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. 140 കോടിയിൽ നിന്നും ചൈനീസ് ജനസംഖ്യ ഇതിനോടകം തന്നെ താഴേക്ക് പതിക്കാൻ തുടങ്ങിയിട്ടുണ്ട്. പത്ത് വർഷം മുൻപ് പ്രതിവർഷം 1.8 കോടി കുട്ടികൾ ജനിച്ചിരുന്ന സ്ഥാനത്ത്, നിലവിൽ ഇത് വെറും ഒറ്റയക്ക ദശലക്ഷത്തിലേക്ക് ചുരുങ്ങി. 1949-ൽ ജനകീയ റിപ്പബ്ലിക് രൂപീകരിച്ച ശേഷമുള്ള ഏറ്റവും കുറഞ്ഞ ജനന നിരക്കാണിത്.

ഐക്യരാഷ്ട്രസഭയുടെ പ്രവചനങ്ങൾ അനുസരിച്ച് ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ (2100) ചൈനയിലെ ജനസംഖ്യ പകുതിയായി കുറഞ്ഞ് 63.3 കോടിയിലെത്തും. കൂടുതൽ ആശങ്കാജനകമായ മറ്റ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് ജനസംഖ്യ 30 കോടിയായി ചുരുങ്ങുമെന്നാണ്. അതായത് നിലവിലെ ജനസംഖ്യയുടെ നാലിലൊന്ന് മാത്രമായി ചൈന മാറും. യുവതലമുറ കുറയുന്നതോടെ അധ്വാനിക്കാൻ ശേഷിയുള്ള തൊഴിലാളികളുടെ എണ്ണം കുത്തനെ ഇടിയും. ഇത് ചൈനയിലെ നിർമ്മാണ മേഖലയെയും ഉത്പാദനത്തെയും ഗുരുതരമായി ബാധിക്കും. ചൈനയിൽ വേതന നിരക്ക് ഉയരുന്നതോടെ ആഗോള കമ്പനികൾ നിർമ്മാണ യൂണിറ്റുകൾ ഇന്ത്യ, വിയറ്റ്നാം, മെക്സിക്കോ, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് മാറ്റാൻ ഇതിനോടകം ആലോചന തുടങ്ങിക്കഴിഞ്ഞു.

പ്രായമായവരുടെ എണ്ണം പെരുകുന്നതും ചൈനയ്ക്ക് വലിയ ബാധ്യതയാവുകയാണ്. ജോലി ചെയ്യുന്ന ഒരു തൊഴിലാളിയുടെ നികുതിപ്പണം കൊണ്ട് ഒന്നിലധികം വൃദ്ധരുടെ പെൻഷനും ചികിത്സാച്ചെലവും വഹിക്കേണ്ട അവസ്ഥയിലേക്കാണ് ചൈന നീങ്ങുന്നത്. ജപ്പാനെപ്പോലെ പ്രായമായവരുടെ രാജ്യമായി ചൈന മാറിക്കൊണ്ടിരിക്കുകയാണ്, എന്നാൽ ജപ്പാനുള്ള അത്രയും പ്രതിശീർഷ വരുമാനമോ ശക്തമായ സാമൂഹിക സുരക്ഷാ സംവിധാനങ്ങളോ ചൈനയ്ക്കില്ല താനും.

പ്രതിസന്ധി മറികടക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് നേരിട്ട് ഇടപെട്ട് ഒറ്റക്കുട്ടി നയം പിൻവലിക്കുകയും മൂന്ന് കുട്ടികൾ വരെയാകാമെന്ന് നിയമം പുതുക്കുകയും ചെയ്തിരുന്നു. കുട്ടികളുണ്ടാകുന്നവർക്ക് വൻ തുക ക്യാഷ് ബോണസ്, ഭവന-വിദ്യാഭ്യാസ സബ്‌സിഡികൾ, നീണ്ട പ്രസവാവധി എന്നിവ പ്രഖ്യാപിക്കുകയും ഗർഭനിരോധന മാർഗ്ഗങ്ങളുടെ നികുതിയിളവുകൾ നിർത്തലാക്കുകയും ചെയ്തു. എന്നാൽ ഇതുകൊണ്ടൊന്നും ചൈനീസ് യുവാക്കളെ സ്വാധീനിക്കാൻ കഴിഞ്ഞിട്ടില്ല. നഗരങ്ങളിലെ അമിതമായ ജീവിതച്ചെലവ്, ഉയർന്ന വിദ്യാഭ്യാസച്ചെലവ്, കടുത്ത ജോലിഭാരം, കുട്ടികളെ വളർത്താനുള്ള സമയക്കുറവ് എന്നിവ കാരണം ചൈനയിലെ യുവതലമുറ വിവാഹത്തിൽ നിന്നും കുട്ടികളുണ്ടാകുന്നതിൽ നിന്നും മനഃപൂർവ്വം മാറിനിൽക്കുകയാണ്. നിയമങ്ങൾ മാറ്റിയെഴുതാമെങ്കിലും ജനസംഖ്യാ ഘടനയിലെ ഈ വലിയ ഗർത്തം നികത്താൻ ബെയ്ജിങ്ങിന് സാധിക്കില്ലെന്നാണ് ആഗോള സാമ്പത്തിക രംഗം വിലയിരുത്തുന്നത്.

Tags: Enough Women
ShareTweetSendShare

Latest stories from this section

വെടിനിർത്തൽ ധാരണയായെന്ന ട്രംപിന്റെ വാദം തള്ളി ഇറാൻ ; വ്യാജ വിജയപ്രഖ്യാപനമെന്ന് വിമർശനം

യുദ്ധം പരിസമാപ്തിയിലേക്ക്? ; ഇറാനുമായുള്ള സമാധാന കരാറും ആണവ ഉടമ്പടിയും ഈ വാരാന്ത്യത്തിൽ ഒപ്പുവെച്ചേക്കുമെന്ന് ട്രംപ്

ഇന്ത്യ ആവശ്യപ്പെട്ടു, വെങ്കിടേഷ് ഗാർഗിനെ നാടുകടത്തി ജോർജിയ ; ഡൽഹി വിമാനത്താവളത്തിൽ അറസ്റ്റിൽ

ഇന്ത്യ ആവശ്യപ്പെട്ടു, വെങ്കിടേഷ് ഗാർഗിനെ നാടുകടത്തി ജോർജിയ ; ഡൽഹി വിമാനത്താവളത്തിൽ അറസ്റ്റിൽ

പാക് അധീന കശ്മീരിൽ വീണ്ടും കൂട്ടക്കുരുതി; സമാധാനപരമായി പ്രതിഷേധിച്ചവർക്ക് നേരെ വെടിവെപ്പ് ; 16 മരണം, നിരവധി പേർക്ക് പരിക്ക്

പാക് അധീന കശ്മീരിൽ വീണ്ടും കൂട്ടക്കുരുതി; സമാധാനപരമായി പ്രതിഷേധിച്ചവർക്ക് നേരെ വെടിവെപ്പ് ; 16 മരണം, നിരവധി പേർക്ക് പരിക്ക്

ഒമാൻ കടലിൽ യുഎസ് മിസൈലാക്രമണം; കപ്പലിൽ ഉണ്ടായിരുന്നത് ഇന്ത്യൻ നാവികർ ; സമാനമായ മൂന്നാമത്തെ ആക്രമണം

ഒമാൻ കടലിൽ യുഎസ് മിസൈലാക്രമണം; കപ്പലിൽ ഉണ്ടായിരുന്നത് ഇന്ത്യൻ നാവികർ ; സമാനമായ മൂന്നാമത്തെ ആക്രമണം

Latest News

ചരിത്രത്തിനരികെ സച്ചിൻ, മറുപുറത്ത് നായകന്റെ രുദ്രതാണ്ഡവം; അന്ന് ഇന്ത്യക്കാർ ധോണിയോട് അത് പറഞ്ഞു

ചരിത്രത്തിനരികെ സച്ചിൻ, മറുപുറത്ത് നായകന്റെ രുദ്രതാണ്ഡവം; അന്ന് ഇന്ത്യക്കാർ ധോണിയോട് അത് പറഞ്ഞു

കേരളത്തിൽ ഭീതി വിതച്ച് വീണ്ടും ഷിഗെല്ല ; ഏഴ് കേസുകൾ കൂടി സ്ഥിരീകരിച്ചു ; അതീവ ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

കേരളത്തിൽ ഭീതി വിതച്ച് വീണ്ടും ഷിഗെല്ല ; ഏഴ് കേസുകൾ കൂടി സ്ഥിരീകരിച്ചു ; അതീവ ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

കടലിൽ യുഎസ് വേട്ടയാടൽ; ഒമാൻ തീരത്ത് വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം, കടുത്ത പ്രതിഷേധവുമായി ഇന്ത്യ

കടലിൽ യുഎസ് വേട്ടയാടൽ; ഒമാൻ തീരത്ത് വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം, കടുത്ത പ്രതിഷേധവുമായി ഇന്ത്യ

അവൻ സച്ചിനും വിരാടിനും മുകളിലാകും, പക്ഷേ ഇന്ത്യ സൂക്ഷിക്കണം; വൈഭവ് സൂര്യവംശിയെക്കുറിച്ച് ഞെട്ടിക്കുന്ന പ്രവചനവുമായി ഡെയ്ൽ സ്റ്റെയ്ൻ

അവൻ സച്ചിനും വിരാടിനും മുകളിലാകും, പക്ഷേ ഇന്ത്യ സൂക്ഷിക്കണം; വൈഭവ് സൂര്യവംശിയെക്കുറിച്ച് ഞെട്ടിക്കുന്ന പ്രവചനവുമായി ഡെയ്ൽ സ്റ്റെയ്ൻ

പെണ്ണില്ലാഇടമായി ചെെന ;രാജ്യത്തെ തകർക്കാൻ പോന്ന ‘ജനസംഖ്യാ ബോംബ്’, കണ്ണ് തള്ളി ലോകം!

പെണ്ണില്ലാഇടമായി ചെെന ;രാജ്യത്തെ തകർക്കാൻ പോന്ന ‘ജനസംഖ്യാ ബോംബ്’, കണ്ണ് തള്ളി ലോകം!

പത്രിക തള്ളിയെങ്കിൽ സമീപിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനെ; മീനാക്ഷി നടരാജന് സുപ്രീം കോടതിയിലും തിരിച്ചടി

പത്രിക തള്ളിയെങ്കിൽ സമീപിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനെ; മീനാക്ഷി നടരാജന് സുപ്രീം കോടതിയിലും തിരിച്ചടി

‘ക്യാപ്‌ച’ കണ്ട് മടുത്തു; വിദ്യാർത്ഥികളുടെ പരാതിയിൽ വേദിയിൽ വെച്ച് തന്നെ ഉദ്യോഗസ്ഥരെ വിളിച്ച് മന്ത്രി, പുതിയ ഐആർസിടിസി വെബ്‌സൈറ്റ് ജൂലൈ 15നകം!

‘ക്യാപ്‌ച’ കണ്ട് മടുത്തു; വിദ്യാർത്ഥികളുടെ പരാതിയിൽ വേദിയിൽ വെച്ച് തന്നെ ഉദ്യോഗസ്ഥരെ വിളിച്ച് മന്ത്രി, പുതിയ ഐആർസിടിസി വെബ്‌സൈറ്റ് ജൂലൈ 15നകം!

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

സിപിഎം ഭരിക്കുന്ന നഗരസഭയിൽ സ്വന്തം പാർട്ടി ഓഫീസുകൾക്ക് ജപ്തി നോട്ടീസ്; നികുതി അടയ്ക്കാത്തത് മൂന്ന് വർഷമായി, വെട്ടിലായി നേതാക്കൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies