ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കുമ്പോൾ സച്ചിൻ ടെണ്ടുൽക്കർ എന്ന പേര് പരാമർശിക്കാതിരിക്കാൻ കഴിയില്ലെന്ന് മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ്. ജനപ്രിയ പരിപാടിയായ ‘ദി കപിൽ ശർമ്മ ഷോ’യിൽ അതിഥിയായി എത്തിയപ്പോഴാണ് സച്ചിന്റെ ബാറ്റിങ് മികവിനെക്കുറിച്ചും അദ്ദേഹത്തിന് ക്രിക്കറ്റ് പിച്ചിലുള്ള അമാനുഷിക ദീർഘവീക്ഷണത്തെക്കുറിച്ചും സെവാഗ് വെളിപ്പെടുത്തിയത്.
ഒരിക്കൽ മത്സരത്തിനിടയിൽ സച്ചിൻ ടെണ്ടുൽക്കർ ബൗൾഡ് ഔട്ടാവുകയുണ്ടായി. അതിനുശേഷം ഡ്രെസ്സിങ് റൂമിൽ തിരിച്ചെത്തിയ സച്ചിൻ താൻ പുറത്തായതിനെക്കുറിച്ച് പറഞ്ഞ കാരണം കേട്ട് സഹതാരങ്ങൾ അത്ഭുതപ്പെട്ടു.”ആ പന്ത് ഔട്ട്‌സ്വിങ് ആകുന്നത് ഞാൻ കണ്ടിരുന്നു, എന്നാൽ അതിനുശേഷം അത് പെട്ടെന്ന് അകത്തേക്ക് തിരിഞ്ഞു (ഇൻസ്വിങ്). അതുകൊണ്ട് അത് എന്റെ പിഴവല്ല, അവർ പന്തുകൾ പരസ്പരം മാറ്റിയിരുന്നു. അതൊരു യഥാർത്ഥ കാരണമായിരുന്നു,” എന്ന് സച്ചിൻ പറഞ്ഞതായി സെവാഗ് ഓർത്തെടുത്തു.
ക്രിക്കറ്റ് പിച്ചിലെ സച്ചിന്റെ ഇത്തരം പ്രവചനങ്ങൾ പലപ്പോഴും സഹതാരങ്ങളുടെ കണ്ണ് തുറപ്പിക്കുന്നതായിരുന്നുവെന്ന് സെവാഗ് പറഞ്ഞു. “അത്തരം കാര്യങ്ങൾ കാണാൻ ഒരു ദൈവത്തിന് മാത്രമേ സാധിക്കൂ, സച്ചിൻ ക്രിക്കറ്റിലെ ദൈവമാണ്. കാരണം ഞങ്ങളുടെയൊന്നും ജീവിതത്തിൽ ഒരിക്കൽ പോലും ഇങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ല,” സെവാഗ് കൂട്ടിച്ചേർത്തു. പന്തിന്റെ ചലനങ്ങൾ അത്രമേൽ സൂക്ഷ്മമായി നിരീക്ഷിക്കാൻ സച്ചിന് മാത്രമായിരുന്ന വലിയ കഴിവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.












