2026-ലെ ടി20 ലോകകപ്പിലെ ഇന്ത്യയുടെ കിരീടനേട്ടത്തിൽ നിർണ്ണായക പങ്ക് വഹിച്ച മലയാളി താരം സഞ്ജു സാംസണെ കാത്ത് അയർലൻഡ് പര്യടനത്തിൽ അപൂർവ്വ റെക്കോർഡുകൾ. ജൂൺ 26-ന് ബെൽഫാസ്റ്റിൽ ആരംഭിക്കുന്ന രണ്ട് മത്സരങ്ങളുടെ ടി20 പരമ്പരയിൽ ബാറ്റിങ്ങിൽ വൻ നേട്ടങ്ങൾ സ്വന്തമാക്കാൻ സഞ്ജുവിന് മുന്നിൽ അവസരമുണ്ട്.
അന്താരാഷ്ട്ര ക്രിക്കറ്റ്, ആഭ്യന്തര മത്സരങ്ങൾ, ഐപിഎൽ ഉൾപ്പെടെയുള്ള ഫ്രാഞ്ചൈസി ക്രിക്കറ്റ് എന്നിവയിലെല്ലാം കൂടിയുള്ള തന്റെ കരിയറിൽ ഒൻപതിനായിരം റൺസ് തികയ്ക്കാൻ സഞ്ജുവിന് ഇനി വേണ്ടത് വെറും 123 റൺസ് മാത്രമാണ്. നിലവിൽ ഇന്ത്യയ്ക്കായി ടി20 ഫോർമാറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളിൽ അഞ്ചാം സ്ഥാനത്താണ് സഞ്ജു. 344 ടി20 മത്സരങ്ങളിലെ 327 ഇന്നിങ്സുകളിൽ നിന്നായി 31 ശരാശരിയിൽ 8,877 റൺസ് താരം സ്വന്തമാക്കിയിട്ടുണ്ട്. 140-നടുത്തുള്ള സ്ട്രൈക്ക് റേറ്റിൽ കളിക്കുന്ന സഞ്ജുവിന്റെ അക്കൗണ്ടിൽ 8 സെഞ്ചുറികളും 55 അർധസെഞ്ചുറികളുമുണ്ട്.
ആഗോളതലത്തിൽ ടി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റർമാരുടെ പട്ടികയിൽ നിലവിൽ 33-ാം സ്ഥാനത്താണ് സഞ്ജു. കൂടാതെ, അന്താരാഷ്ട്ര ടി20യിൽ 1,500 റൺസ് തികയ്ക്കുന്ന ഒൻപതാമത്തെ ഇന്ത്യൻ താരമാകാൻ സഞ്ജുവിന് ഇനി വെറും 101 റൺസ് കൂടി മതി. അയർലൻഡിനെതിരെ കളിച്ച മുൻ മത്സരങ്ങളിൽ സഞ്ജുവിന് മികച്ച റെക്കോർഡാണുള്ളത്. ഐറിഷ് പടയ്‌ക്കെതിരെ കളിച്ച മൂന്ന് ടി20 മത്സരങ്ങളിൽ നിന്ന് 59 ശരാശരിയിലും 171.01 സ്ട്രൈക്ക് റേറ്റിലും 118 റൺസ് താരം നേടിയിട്ടുണ്ട്. 2022-ൽ അയർലൻഡിനെതിരെ വെറും 42 പന്തിൽ 77 റൺസ് അടിച്ചുകൂട്ടിയ പ്രകടനം ഇതിൽ എടുത്തുപറയേണ്ടതാണ്.
ചെന്നൈ സൂപ്പർ കിങ്സിന് (CSK) വേണ്ടിയുള്ള തന്റെ കന്നി ഐപിഎൽ 2026 സീസണിലും സഞ്ജു തിളങ്ങിയിരുന്നു. സി.എസ്.കെയ്ക്കായി കളിച്ച 14 മത്സരങ്ങളിൽ നിന്ന് 43.36 ശരാശരിയിലും 165.62 സ്ട്രൈക്ക് റേറ്റിലും 477 റൺസ് താരം വാരിക്കൂട്ടി. രണ്ട് തകർപ്പൻ സെഞ്ചുറികളും ഒരു ഫിഫ്റ്റിയും സഞ്ജു കഴിഞ്ഞ ഐപിഎല്ലിൽ നേടിയിരുന്നു.
രാജസ്ഥാൻ റോയൽസിന് (RR) വേണ്ടി ഐപിഎല്ലിൽ നടത്തിയ റെക്കോർഡ് പ്രകടനങ്ങളുടെയും, ജൂൺ 21-ന് ശ്രീലങ്ക എ ടീമിനെതിരെ ഇന്ത്യ എ-യ്ക്കായി വെറും 29 പന്തിൽ 94 റൺസ് അടിച്ചുകൂട്ടിയതിന്റെയും കരുത്തിലാണ് 15-കാരൻ വൈഭവ് സൂര്യവംശി ആദ്യമായി ഇന്ത്യൻ ടി20 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ സൂര്യവംശിയെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്താൻ ആരെ മാറ്റുമെന്നത് ടീം മാനേജ്മെന്റിന് വലിയ തലവേദനയാണ്.
ടി20 ലോകകപ്പിൽ സഞ്ജു തുടർച്ചയായി മൂന്ന് ഫിഫ്റ്റികൾ നേടി ഫോമിലായപ്പോൾ, ഓപ്പണർ അഭിഷേക് ശർമ്മ ഓഫ് സ്പിന്നിനെതിരെ തിളങ്ങാൻ ബുദ്ധിമുട്ടിയിരുന്നു. ഇതോടെ സഞ്ജുവിനെ ഓപ്പണറാക്കി ഇഷാൻ കിഷനെ മൂന്നാം നമ്പറിലേക്ക് മാറ്റിയിരുന്നു. എന്നാൽ, സൺറൈസേഴ്സ് ഹൈദരാബാദിനായി കഴിഞ്ഞ ഐപിഎല്ലിൽ 15 ഇന്നിങ്സുകളിൽ നിന്ന് 204.72 സ്ട്രൈക്ക് റേറ്റിൽ 563 റൺസ് അടിച്ചുകൂട്ടി അഭിഷേക് ശർമ്മയും ഫോമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആരെ പുറത്തിരുത്തുമെന്നത് യുകെ പര്യടനത്തിലെ ആദ്യ മത്സരത്തിന് മുൻപ് ഇന്ത്യൻ ക്യാമ്പിൽ കടുത്ത ചർച്ചകൾക്ക് വഴിവെക്കും.
ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടിയുള്ള തന്റെ കന്നി ഐപിഎൽ 2026 സീസണിലും സഞ്ജു തിളങ്ങിയിരുന്നു. സി.എസ്.കെയ്ക്കായി കളിച്ച 14 മത്സരങ്ങളിൽ നിന്ന് 43.36 ശരാശരിയിലും 165.62 സ്ട്രൈക്ക് റേറ്റിലും 477 റൺസ് താരം വാരിക്കൂട്ടി. രണ്ട് തകർപ്പൻ സെഞ്ചുറികളും ഒരു ഫിഫ്റ്റിയും സഞ്ജു കഴിഞ്ഞ ഐപിഎല്ലിൽ നേടിയിരുന്നു. രാജസ്ഥാൻ റോയൽസിന് (RR) വേണ്ടി ഐപിഎല്ലിൽ നടത്തിയ റെക്കോർഡ് പ്രകടനങ്ങളുടെയും, ജൂൺ 21-ന് ശ്രീലങ്ക എ ടീമിനെതിരെ ഇന്ത്യ എ-യ്ക്കായി വെറും 29 പന്തിൽ 94 റൺസ് അടിച്ചുകൂട്ടിയതിന്റെയും കരുത്തിലാണ് 15-കാരൻ വൈഭവ് സൂര്യവംശി ആദ്യമായി ഇന്ത്യൻ ടി20 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ സൂര്യവംശിയെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്താൻ ആരെ മാറ്റുമെന്നത് ടീം മാനേജ്മെന്റിന് വലിയ തലവേദനയാണ്.
ടി20 ലോകകപ്പിൽ സഞ്ജു തുടർച്ചയായി മൂന്ന് ഫിഫ്റ്റികൾ നേടി ഫോമിലായപ്പോൾ, ഓപ്പണർ അഭിഷേക് ശർമ്മ ഓഫ് സ്പിന്നിനെതിരെ തിളങ്ങാൻ ബുദ്ധിമുട്ടിയിരുന്നു. ഇതോടെ സഞ്ജുവിനെ ഓപ്പണറാക്കി ഇഷാൻ കിഷനെ മൂന്നാം നമ്പറിലേക്ക് മാറ്റിയിരുന്നു. എന്നാൽ, സൺറൈസേഴ്സ് ഹൈദരാബാദിനായി കഴിഞ്ഞ ഐപിഎല്ലിൽ 15 ഇന്നിങ്സുകളിൽ നിന്ന് 204.72 സ്ട്രൈക്ക് റേറ്റിൽ 563 റൺസ് അടിച്ചുകൂട്ടി അഭിഷേക് ശർമ്മയും ഫോമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആരെ പുറത്തിരുത്തുമെന്നത് യുകെ പര്യടനത്തിലെ ആദ്യ മത്സരത്തിന് മുൻപ് ഇന്ത്യൻ ക്യാമ്പിൽ കടുത്ത ചർച്ചകൾക്ക് വഴിവെക്കും.












