സ്വന്തം മതം ഒളിച്ചുവെച്ച് ഹിന്ദു യുവാവാണെന്ന് വ്യാജപ്പേരിൽ പരിചയപ്പെടുകയും, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത ശേഷം ക്ഷേത്രത്തിൽ വെച്ച് വിവാഹം കഴിക്കുകയും ചെയ്ത സംഭവത്തിൽ മുസ്ലിം യുവാവ് അറസ്റ്റിൽ. ജാർഖണ്ഡിലെ സാഹിബ്ഗഞ്ച് ജില്ലയിലാണ് മനോവർ അൻസാരി എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ കെണിയിൽ വീഴ്ത്താനായി ഇയാൾ ‘മനോഹർ’ എന്ന വ്യാജപ്പേരാണ് ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
പൊലീസ് രജിസ്റ്റർ ചെയ്ത പ്രഥമ വിവര റിപ്പോർട്ട് (FIR) പ്രകാരം, ജൂലൈ 15-നാണ് നാടിനെ നടുക്കിയ ഈ സംഭവം പുറത്തറിയുന്നത്. അന്ന് രാവിലെ സ്കൂളിൽ പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയതായിരുന്നു പ്രായപൂർത്തിയാകാത്ത പെൺകുട്ടി. എന്നാൽ ഉച്ചയ്ക്ക് 11.30 ഓടെ പെൺകുട്ടി അതിക്രമത്തിന് ഇരയായതായി അമ്മയ്ക്ക് വിവരം ലഭിച്ചു. തുടർന്ന് ഇവർ ബാർഹെത് എന്ന സ്ഥലത്ത് എത്തിയപ്പോഴാണ്, പ്രതിയായ മനോവർ അൻസാരി പെൺകുട്ടിയെ പ്രശസ്തമായ ശിവ്ഗാഡി ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി അവിടെ വെച്ച് നിർബന്ധപൂർവ്വം വിവാഹം കഴിച്ചതായി അറിയുന്നത്. പ്രതി കഴിഞ്ഞ കുറച്ചുകാലമായി തന്റെ മകളെ നിരന്തരം ശല്യം ചെയ്യുകയും പിന്തുടരുകയും ചെയ്യാറുണ്ടായിരുന്നുവെന്ന് പെൺകുട്ടിയുടെ അമ്മ പരാതിയിൽ പറയുന്നു.
കഴിഞ്ഞ ജൂൺ 29-ന് പ്രതി പെൺകുട്ടിയെ നിർബന്ധിച്ച് റാഞ്ചിയിലേക്ക് കൂട്ടിക്കൊണ്ടുപോയതായും അവിടെ വെച്ച് ക്രൂരമായി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായും പരാതിയിലുണ്ട്. പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച സാഹിബ്ഗഞ്ച് പൊലീസ് വ്യാഴാഴ്ചയാണ് പ്രതിയെ വലയിലാക്കിയത്. അറസ്റ്റിലായ മനോവർ അൻസാരിക്കെതിരെ കടുത്ത വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. തുടർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി. അമ്മയുടെയും അമ്മവന്റെയും സാന്നിധ്യത്തിൽ പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നിൽ മറ്റ് ആസൂത്രണങ്ങൾ ഉണ്ടോയെന്ന കാര്യത്തിലും പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.











