വാഷിങ്‌ടൺ: ഉപരോധങ്ങൾ മറികടക്കാനും വരുമാനം ഉണ്ടാക്കാനും ഇറാനെ സഹായിക്കുന്നരാജ്യങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ വിദേശകാര്യസെക്രട്ടറി മാർക്കോ റൂബിയോ.
ഇന്ത്യയും ഇറാനും തമ്മിൽ പുതിയ വ്യാപാര കരാറുകളൊന്നും ഒപ്പിട്ടിട്ടില്ലെന്നാണ് കരുതുന്നതെന്ന്റൂബിയോ പറഞ്ഞു.ഓരോ രാജ്യങ്ങൾക്കും സ്വതന്ത്രമായ വിദേശനയമുണ്ടെന്നും ഇറാനുമായി ചർച്ചനടത്താൻ അവയ്ക്ക് അവകാശമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ അമേരിക്കൻഉപരോധം മറികടക്കാൻ ഇറാന് വഴിയൊരുക്കുകയോ, ഭീകരവാദ പ്രവർത്തനങ്ങൾക്കുംആണവായുധ നിർമാണത്തിനും ഉപയോഗിക്കാവുന്ന തരത്തിൽ വരുമാനമുണ്ടാക്കാൻ അവരെസഹായിക്കുകയോ ചെയ്യുന്നത് അംഗീകരിക്കാനാവില്ല. ഏതെങ്കിലും രാജ്യങ്ങൾ ഇതിന് തുനിഞ്ഞാൽഅവർക്കെതിരെയും ഉപരോധ നടപടികൾ സ്വീകരിക്കാൻ മടിക്കില്ലെന്ന് യുഎസ് വിദേശകാര്യസെക്രട്ടറി മുന്നറിയിപ്പ് നൽകി.
ബിഷ്കെകിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരംവിപുലീകരിക്കുന്നതും മേഖലയിലെ സംഘർഷങ്ങളും ചർച്ചയായിരുന്നു. ചരക്കുകപ്പലുകളുടെസുരക്ഷയും വ്യാപാര സ്വാതന്ത്ര്യവും ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ചയിൽആവശ്യപ്പെട്ടിരുന്നു.











