കണ്ണൂർ: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പാണ്ട്യാലമുക്കിലെ ‘പ്രവിക്’ വീടിനു മുന്നിൽകഴിഞ്ഞ ഒരു പതിറ്റാണ്ടോളമായി മിനി പൊലീസ് സ്റ്റേഷനായി പ്രവർത്തിച്ചിരുന്ന ജീപ്പ് ഒടുവിൽഅർധരാത്രിയിൽ എടുത്തുമാറ്റി.തകരാറിലായി കട്ടപ്പുറത്തായിരുന്ന വാഹനം എആർ ക്യാംപിലെപൊലീസുകാരെത്തി കെട്ടിവലിച്ചാണ് കൊണ്ടുപോയത്. എന്നാൽ ജീപ്പ് മാറ്റിയെങ്കിലും കാവൽഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ ദുരിതത്തിന് ഇനിയും അയവുവന്നിട്ടില്ല.
പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് പാണ്ട്യാലമുക്കിലെ വീടുകാണാനുംചിത്രീകരിക്കാനും ആളുകൾ എത്തിയതോടെ വീടിനുമുന്നിൽ സ്ഥിരം കാവൽ ഏർപ്പെടുത്തിയത്. പൊലീസുകാർക്ക് വിശ്രമിക്കാനും സുരക്ഷാ രേഖകൾ സൂക്ഷിക്കാനുമായി അവിടെ ഇട്ട KL 01 BR 9569 എന്ന നമ്പർ ജീപ്പാണ് പിന്നീട് ‘ജീപ്പ് സ്റ്റേഷനായി’ മാറിയത്.
എന്നാൽ വർഷങ്ങളായി ഒരു തവണ പോലും സ്റ്റാർട്ട് ആവാതിരുന്ന ഈ വാഹനം വെയിലത്തുംമഴയത്തും പൊലീസുകാർക്ക് കേവലം തണൽ മാത്രമായിരുന്നു നൽകിയിരുന്നത്. വണ്ടികട്ടപ്പുറത്തായതോടെ സുരക്ഷാ ജീവനക്കാരുടെ ദുരിതം മാധ്യമങ്ങളിൽ വാർത്തയാവുകയും വലിയരീതിയിൽ വിവാദമാവുകയും ചെയ്തിരുന്നു.
തുടർന്നാണ് കഴിഞ്ഞ ദിവസം അർധരാത്രിയോടെ വണ്ടി കെട്ടിവലിച്ച് മാറ്റിസ്ഥാപിക്കാൻ അധികൃതർതയാറായത്. ജീപ്പ് മാറ്റിയെങ്കിലും വീടിനു മുന്നിലെ പൊലീസ് കാവൽ പൂർണ്ണമായും ഒഴിവാക്കിയിട്ടില്ല. നിലവിൽ ഒരു എസ്ഐയും രണ്ട് പൊലീസുകാരുമാണ് ഇവിടെ ഊഴമിട്ട് കാവൽ നിൽക്കുന്നത്. മഴയും വെയിലും കൊള്ളാതിരിക്കാൻ ആശ്രയിച്ചിരുന്ന ജീപ്പുകൂടി പോയതോടെ തലചായ്ക്കാൻപോലുമിടമില്ലാതെ പൊലീസുകാരുടെ അവസ്ഥ കൂടുതൽ ദയനീയമായിരിക്കുകയാണ്. പ്രാഥമികആവശ്യങ്ങൾ നിറവേറ്റാൻ പോയിട്ട് ഇരിക്കാൻ പോലും സൗകര്യമില്ലാത്ത അവസ്ഥയിൽ കാവൽനിൽക്കേണ്ടി വരുന്ന ഉദ്യോഗസ്ഥരുടെ അവസ്ഥയിൽ കടുത്ത അമർഷമാണ് സേനയ്ക്കുള്ളിൽഉയരുന്നത്. അതേസമയം പൊലീസുകാർക്കായി കൂടുതൽ മെച്ചപ്പെട്ട പകരം സംവിധാനങ്ങൾഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.












