കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) ഫൈനലിന്റെ സമ്മാനദാന ചടങ്ങിനിടെ മലയാളി താരങ്ങളായ സഞ്ജു സാംസണും എസ്. ശ്രീശാന്തും തമ്മിലുള്ള അസ്വാഭാവിക പെരുമാറ്റം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും വഴിവെക്കുന്നു. വേദിയിൽ ട്രോഫിക്കും കെസിഎ ഭാരവാഹികൾക്കുമൊപ്പം നിന്ന സഞ്ജു സാംസണെ പൂർണ്ണമായും അവഗണിച്ച്, കൈകൊടുക്കാതെ ശ്രീശാന്ത് കടന്നുപോകുന്ന വീഡിയോയാണ് ആരാധകർക്കിടയിൽ ചേരിതിരിഞ്ഞുള്ള തർക്കങ്ങൾക്ക് കാരണമായിരിക്കുന്നത്.
കയ്യിൽ മൈക്കുമായി വേദിയിലേക്ക് എത്തിയ ശ്രീശാന്ത് തൊട്ടടുത്ത് നിന്ന സഞ്ജുവിനെ നോക്കുകയോ സംസാരിക്കുകയോ ചെയ്യാതെ ഭാരവാഹികൾക്ക് നേരെ നീങ്ങുകയായിരുന്നു. കേരള ക്രിക്കറ്റിലെ ഏറ്റവും പ്രമുഖരായ രണ്ട് താരങ്ങൾ തമ്മിൽ അസ്വാരസ്യങ്ങൾ നിലനിൽക്കുന്നുണ്ടെന്ന സംശയമാണ് ഈ വീഡിയോ പുറത്തുവന്നതോടെ ആരാധകർ ഉയർത്തുന്നത്.
സഞ്ജു സാംസൺ ഐപിഎല്ലിൽ എത്തിയതുമായി ബന്ധപ്പെട്ട് അടുത്തിടെ ശ്രീശാന്ത് നടത്തിയ വിവാദ പരാമർശങ്ങളുടെ തുടർച്ചയായാണ് ഈ സംഭവത്തെ പലരും വിലയിരുത്തുന്നത്. സഞ്ജുവിനെ രാജസ്ഥാൻ റോയൽസിലേക്ക് എത്തിക്കുന്നതിൽ രാഹുൽ ദ്രാവിഡിന് മുന്നിൽ ശുപാർശ ചെയ്തത് താനാണെന്നും, പ്രാദേശിക മത്സരത്തിൽ തന്നെ ഒരോവറിലെ ആറ് പന്തുകളിലും സിക്സറടിച്ച സഞ്ജുവിന്റെ പ്രതിഭയെക്കുറിച്ച് ദ്രാവിഡിനോട് സംസാരിച്ച് അവസരം ഒരുക്കിയത് താനാണെന്നും ശ്രീശാന്ത് ഒരു അഭിമുഖത്തിൽ അവകാശപ്പെട്ടിരുന്നു.
എന്നാൽ തനിക്ക് നേരിട്ട് ദ്രാവിഡിന്റെ കോൾ വരികയായിരുന്നു എന്ന തരത്തിൽ സഞ്ജു നൽകിയ അഭിമുഖങ്ങളെ ശ്രീശാന്ത് പരസ്യമായി വിമർശിക്കുകയും ഹിന്ദിയിലും മലയാളത്തിലും സഞ്ജു രണ്ട് വ്യത്യസ്ത കഥകളാണ് പറയുന്നതെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. ഈ പ്രസ്താവനകൾക്ക് പിന്നാലെ ഇരുവരും നേർക്കുനേർ കണ്ടുമുട്ടിയ വേദിയിൽ പരസ്പരം മിണ്ടാതെ മുഖം തിരിച്ചത് കേരള ക്രിക്കറ്റ് പ്രേമികൾക്കിടയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.
Sreesanth and sanju Samson ignored the hand snakes between each other in kcl final ?….
Any Rift??#KCL #SANJU pic.twitter.com/UbteQpw6nl
— 𝗬𝗘𝗟𝗟𝗢𝗩𝗘 𝗙𝗢𝗫𝗬 (@yelloveX7) September 6, 2026












