ന്യൂഡൽഹി: സൈബർ തട്ടിപ്പുകളിലൂടെ തട്ടിയെടുക്കുന്ന പണം കൈമാറ്റം ചെയ്യാൻ ഉപയോഗിക്കുന്ന വ്യാജ (മ്യൂൾ) ബാങ്ക് അക്കൗണ്ടുകളെ കണ്ടെത്താനും പൂട്ടാനുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ പ്രവർത്തനസജ്ജമാക്കി. ആർബിഐയുടെ ഇന്നൊവേഷൻ ഹബ്ബ് (RBIH) വികസിപ്പിച്ചെടുത്ത ‘മ്യൂൾഹണ്ട് എ.ഐ’ (MuleHunter.ai) എന്ന സംവിധാനമാണ് ബാങ്കിങ് മേഖലയിൽ തട്ടിപ്പുകൾ തടയാൻ സജ്ജമായിരിക്കുന്നത്.
സൈബർ കുറ്റകൃത്യങ്ങളിലൂടെ അപഹരിക്കുന്ന തുക മറ്റ് അക്കൗണ്ടുകളിലേക്ക് വേഗത്തിൽ മാറ്റാനാണ് തട്ടിപ്പുകാർ പ്രധാനമായും മ്യൂൾ അക്കൗണ്ടുകൾ ഉപയോഗിക്കുന്നത്. സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇത്തരം അക്കൗണ്ടുകൾ അതിവേഗം തിരിച്ചറിഞ്ഞ് പണം വീണ്ടെടുക്കാൻ സഹായിക്കുകയാണ് ഈ സംവിധാനത്തിന്റെ ലക്ഷ്യം. ബാങ്കിങ് വ്യവസ്ഥയ്ക്കുള്ളിൽ പൂർണ്ണ രഹസ്യാത്മകത ഉറപ്പാക്കിക്കൊണ്ടാണ് മ്യൂൾഹണ്ട്സൈബർ തട്ടിപ്പുകാർക്ക് പണികിട്ടി! മ്യൂൾ അക്കൗണ്ടുകൾ പൂട്ടിടാൻ ആർ.ബി.ഐയുടെ ‘മ്യൂൾഹണ്ട് എ.ഐ’
സൈബർ തട്ടിപ്പുകളിലൂടെ തട്ടിയെടുക്കുന്ന പണം കൈമാറ്റം ചെയ്യാൻ ഉപയോഗിക്കുന്ന വ്യാജ അഥവാ ‘മ്യൂൾ അക്കൗണ്ടുകൾ’ (Mule Accounts) ഇനി നിമിഷനേരം കൊണ്ട് പൂട്ടിടും. ഓൺലൈൻ തട്ടിപ്പുകൾക്ക് തടയിടാൻ അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സംവിധാനവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) രംഗത്തെത്തി. ആർ.ബി.ഐയുടെ ഇന്നൊവേഷൻ ഹബ്ബ് വികസിപ്പിച്ചെടുത്ത ‘മ്യൂൾഹണ്ട് എ.ഐ.’ (MuleHunter AI) എന്ന പുതിയ സംവിധാനമാണ് ബാങ്കിങ് മേഖലയിൽ പ്രവർത്തനക്ഷമമായിരിക്കുന്നത്.
ബാങ്കിങ് നെറ്റ്‌വർക്കിനുള്ളിൽ പൂർണമായും രഹസ്യാത്മകത ഉറപ്പു വരുത്തിക്കൊണ്ടാണ് ഈ എ.ഐ സംവിധാനം പ്രവർത്തിക്കുന്നത്. ഉപഭോക്താക്കളുടെ സാമ്പത്തിക ഇടപാടുകളുടെ സ്വഭാവം തത്സമയം വിശകലനം ചെയ്യുകയാണ് ഇതിന്റെ പ്രധാന രീതി. അപരിചിതമായ ഒന്നിലധികം സ്രോതസ്സുകളിൽ നിന്ന് പെട്ടെന്ന് ഒരു അക്കൗണ്ടിലേക്ക് വലിയ തുകകൾ എത്തുകയും, തൊട്ടുപിന്നാലെ തന്നെ ഈ പണം മറ്റ് അക്കൗണ്ടുകളിലേക്ക് വേഗത്തിൽ കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യുന്ന സംശയാസ്പദമായ രീതികളെ എ.ഐ കൃത്യമായി തിരിച്ചറിയും.
അറിയാത്ത ആളുകളിൽ നിന്നോ സാമ്പത്തിക ഉറവിടമില്ലാത്ത അക്കൗണ്ടുകളിൽ നിന്നോ തുക വന്ന് സെക്കൻഡുകൾക്കകം പിൻവലിക്കുകയോ മറ്റ് ബാങ്കുകളിലേക്ക് അയക്കുകയോ ചെയ്യുന്നതാണ് സാധാരണയായി മ്യൂൾ അക്കൗണ്ടുകളുടെ രീതി. ഇത്തരത്തിൽ ബാങ്കിങ് ചട്ടങ്ങൾക്ക് വിരുദ്ധമായി നടക്കുന്ന പണമിടപാടുകളെ കൃത്യമായി ട്രാക്ക് ചെയ്ത് ബാങ്കുകൾക്കും അന്വേഷണ ഏജൻസികൾക്കും അടിയന്തര മുന്നറിയിപ്പ് നൽകാൻ മ്യൂൾഹണ്ട് എ.ഐക്ക് സാധിക്കും. വ്യാജ രേഖകൾ നൽകിയോ, സാധാരണക്കാരായ ആളുകളെ പണം നൽകി വശീകരിച്ചോ ആണ് തട്ടിപ്പുകാർ ഇത്തരം അക്കൗണ്ടുകൾ ഉണ്ടാക്കുന്നത്.
സൈബർ കുറ്റകൃത്യങ്ങളിലൂടെ നഷ്ടപ്പെടുന്ന തുക തട്ടിപ്പുകാർ പിൻവലിക്കുന്നതിന് മുമ്പ് തന്നെ അക്കൗണ്ടുകൾ മരവിപ്പിക്കാനും തട്ടിപ്പ് സംഘങ്ങളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും ഈ പുതിയ സാങ്കേതികവിദ്യ ബാങ്കുകൾക്ക് വലിയ കരുത്താകും. വരും ദിവസങ്ങളിൽ കൂടുതൽ ബാങ്കുകൾ ഈ എ.ഐ സാങ്കേതികവിദ്യ സ്വന്തം സംവിധാനങ്ങളുടെ ഭാഗമാക്കുന്നതോടെ രാജ്യത്തെ സൈബർ തട്ടിപ്പുകൾക്ക് വലിയ അളവിൽ മൂക്കുകയറിടുമെന്നാണ് റിസർവ് ബാങ്ക് പ്രതീക്ഷിക്കുന്നത്.












