റോം: സെന്‍ട്രല്‍ ഇറ്റലിയില്‍ ബുധനാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 160 കടന്നു. അപകടത്തില്‍ 368 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഇരകളില്‍ ഭൂരിഭാഗവും കുട്ടികളാണ്. മരണ സഖ്യ ഉയരാന്‍ സാധ്യതയുള്ളതായും ആരോഗ്യമന്ത്രി പറഞ്ഞു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ 4,300 ഓളം രക്ഷാപ്രവര്‍ത്തകര്‍ തീവ്രശ്രമം നടത്തുകയാണ്.
ബുധനാഴ്ച പുലര്‍ച്ചെ അംബ്രിയ, മാര്‍ച്ചേ, ലാസിയോ മേഖലകളിലാണ് റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണുണ്ടായത്. പെറൂജിയ പ്രവിശ്യയിലെ നോര്‍സിയ പട്ടണത്തിനു സമീപം ഭൂനിരപ്പില്‍നിന്നു പത്തുകിലോമീറ്റര്‍ ആഴത്തിലായിരുന്നു പ്രഭവ കേന്ദ്രം. ഭൂകമ്പത്തില്‍ അമാട്രിസ്, അക്കുമോലി പട്ടണങ്ങള്‍ ഏതാണ്ടു പൂര്‍ണമായി തകര്ന്നടിഞ്ഞുരുന്നു. പോസ്റ്റാ, ്അര്ക്വാറ്റാ ഡെല്‍ ട്രോന്റോ എന്നീ നഗരങ്ങളിലും കനത്തനാശമുണ്ടായി. പുലര്‍ച്ചെ പ്രാദേശിക സമയം 3.36നുണ്ടായ ഭൂകമ്പത്തെത്തുടര്‍ന്നു നിരവധി തുടര്‍ ചലനങ്ങളും അനുഭവപ്പെട്ടിരുന്നു.
2009നുശേഷം ഇറ്റലിയിലുണ്ടാവുന്ന ഏറ്റവും വലിയ ഭൂകമ്പമാണിത്. ലാഅക്വിലാ മേഖലയില്‍ അന്നുണ്ടായ ഭൂകമ്പത്തില്‍ 300 പേര്‍ക്കു ജീവഹാനി നേരിട്ടിരുന്നു.
Discussion about this post