ശ്രീനഗര്‍: ജമ്മുകശ്മീരിലെ സൈനിക ആസ്ഥാനത്തിനുനേര്‍ക്കു നടന്ന ഭീകരാക്രമണത്തില്‍ പതിനേഴ് സൈനികര്‍ കൊല്ലപ്പെട്ടു. എട്ടു പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ നിയന്ത്രണരേഖയ്ക്കു സമീപം ഉറി സെക്ടറിലെ കരസേനയുടെ 12 -ാം ബ്രിഗേഡിന്റെ ആസ്ഥാനത്താണ് ആക്രമണം ഉണ്ടായത്. ശ്രീനഗര്‍-മുസഫറാബാദ് ഹൈവേയ്ക്കരികിലാണു സൈനിക കേന്ദ്രം. മൂന്ന് തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.
ആക്രമണത്തില്‍ ചില ബാരക്കുകള്‍ക്കു തീപിടിച്ചു. പ്രദേശത്ത് വന്‍ ശബ്ദത്തോടെ സ്ഫോടനങ്ങള്‍ നടന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൈനിക യൂണിഫോം ധരിച്ചെത്തിയ ഭീകരര്‍ സുരക്ഷാവലയം ഭേദിച്ച് സൈനിക ആസ്ഥാനത്ത് കടന്നുകയറുകയായിരുന്നു. ഇതിനു ശേഷമാണ് ആക്രമണം അഴിച്ചുവിട്ടത്. പരിക്കേറ്റവരെ ഹെലിക്കോപ്റ്ററില്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. ചാവേറുകളായെത്തിയ മൂന്ന് ഭീകരരാണ് കടന്നുകയറിയതെന്നും ഇവരെ വധിച്ചതായും സൈന്യം അറിയിച്ചു.
ആക്രമണത്തെ തുടര്‍ന്ന് സംസ്ഥാനത്ത് സൈന്യം അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. അതിനിടെ കാഷ്മീര്‍ പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് നടത്താനിരുന്ന റഷ്യ, യുഎസ് സന്ദര്‍ശനം മാറ്റിവച്ചു.
ചില ബാരക്കുകള്‍ക്കു തീപിടിച്ചിട്ടുണ്ട്. കശ്മീരില്‍ തീവ്രവാദികള്‍ക്കും സമരക്കാര്‍ക്കും നേരെ സൈന്യം പോരാട്ടം ശക്തമാക്കിയിരുന്നു. കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട്.
കശ്മീരിലെ ചാവേറാക്രമണം, വന്‍ തിരിച്ചടിക്കൊരുങ്ങി ഇന്ത്യ
Discussion about this post