Monday, May 26, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • 
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • 
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Entertainment

‘ഇവര്‍ കൊലപാതകങ്ങളെ വിചിത്രമായ ഭാഷയില്‍ ന്യായീകരിക്കുന്നു’ നേതാക്കള്‍ കൊല്ലരുത് എന്ന് പറഞ്ഞാല്‍ അന്ന് തീരും കണ്ണൂരിലെ കൊലപാതകങ്ങള്‍: രാഷ്ട്രീയകൊലപാതകങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ശ്രീനിവാസന്‍

by Brave India Desk
Oct 16, 2016, 10:44 am IST
in Entertainment
Share on FacebookTweetWhatsAppTelegram

sreenivasan

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് നടന്‍ ശ്രീനിവാസന്‍ വീണ്ടും. നൂറ് ശതമാനം കുഴപ്പങ്ങള്‍ക്കും കാരണം നേതാക്കളാണ്. അവരാണ് അണികളെ വഴിതെറ്റിക്കുന്നത്. നേതാക്കള്‍ അരുത് എന്ന് പറഞ്ഞാല്‍ തീരാവുന്നതേ ഉള്ളു കണ്ണൂരിലെ പ്രശ്‌നങ്ങള്‍-ശ്രീനിവാസന്‍ പറഞ്ഞു. ഒരു പ്രമുഖ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിവാസന്റെ പ്രതികരണം.

Stories you may like

മുത്തങ്ങയെന്ന പച്ചയായ യാഥാർത്ഥ്യം ; നീതി പുലർത്തിയോ നരിവേട്ട ?

ഗർഭകാലത്തെ കുറിച്ച് ബുക്കെഴുതണം : മറുപിള്ളയെ പൂജകളോടെ സംസ്കരിച്ചത് ഭർത്താവ് : അമലപോള്‍

നൂറുശതമാനം കുഴപ്പങ്ങള്‍ക്കും ഈ കൊലകള്‍ക്കും ഉത്തരവാദികള്‍ നേതാക്കള്‍ മാത്രമാണ്. അവരാണ് പാവപ്പെട്ട അണികളെ വഴിതെറ്റിക്കുന്നത്. കണ്ണൂരില്‍ ഇതുവരെനടന്ന എല്ലാ കൊലപാതകങ്ങളും എടുത്തുനോക്കൂ, ഒരു നേതാവെങ്കിലും അണികളോട് കൊല്ലരുത് എന്ന് കര്‍ശനമായി ആര്‍ജവത്തോടെ പറഞ്ഞിട്ടുണ്ടോ? മറിച്ച് എല്ലാവരും വിചിത്രമായ ഭാഷയില്‍ കൊലപാതകങ്ങളെ ന്യായീകരിക്കുകയോ അല്ലെങ്കില്‍ എതിര്‍പാര്‍ട്ടിയുടെമേല്‍ ആരോപിക്കുകയോ ആണ് ചെയ്യുന്നത്. ‘അരുത്’ എന്നോ ‘ഈ നരമേധം നിര്‍ത്തൂ’ എന്നോ എന്തുകൊണ്ട് ഇവര്‍ പറയുന്നില്ല? ഈ നേതാക്കള്‍ ഒരുതവണ പറഞ്ഞാല്‍ അന്നുതീരും ഈ അരുംകൊലകള്‍. മാത്രമല്ല,  കൊലയാളികള്‍ക്ക് പാര്‍ട്ടികള്‍ നല്‍കുന്ന സംരക്ഷണം നിര്‍ത്തലാക്കിയാലും മതി, ഈ കൊലപാതകങ്ങള്‍ നിലയ്ക്കാന്‍. പാര്‍ട്ടികള്‍ പിറകിലില്ലെങ്കില്‍ ആരാണ് ഇവര്‍ക്കുവേണ്ടി കേസ് നടത്തുക? ആരാണ് അന്നന്ന് ജോലിചെയ്ത് കുടുംബംപുലര്‍ത്തുന്ന ഈ പാവപ്പെട്ട മനുഷ്യരുടെ വീട്ടില്‍ അരിവാങ്ങാനുള്ള പണമെത്തിക്കുക? എന്തുകൊണ്ടാണ് പാര്‍ട്ടികള്‍ ഈ കൊലയാളികള്‍ക്കുള്ള സംരക്ഷണം പിന്‍വലിക്കാത്തത്? അവരെ ഒളിപ്പിക്കാനും അവര്‍ക്ക് ചികിത്സനല്‍കാനും ഉത്സാഹിക്കുന്നത്? ഏതെങ്കിലും നേതാവിന് ഈ ചോദ്യങ്ങള്‍ക്ക് മറുപടിയുണ്ടോ?
നേതാക്കളുടെ വീട്ടില്‍ രക്തസാക്ഷികളും ബലിദാനികളുമില്ല. എല്ലാം പാവം അണികളുടെ വീട്ടിലെയുള്ളു എന്ന തന്റെ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തിയവര്‍ക്കുള്ള മറുപടിയും ശ്രീനിവാസന്‍ നല്‍കുന്നുണ്ട്.

‘ നേതാക്കള്‍ക്ക് പരിക്കേറ്റെന്ന് ഇവര്‍ പറയുന്നു. എന്നാല്‍, സത്യമെന്താണ്? ഇപ്പോഴത്തെ ഈ വലിയ നേതാക്കള്‍ േഛാട്ടാ നേതാക്കളായിരുന്നപ്പോഴാണ് ഇവര്‍ക്കെല്ലാം വെട്ടേറ്റതും പരിക്കേറ്റതും. വലിയ നേതാവ് എന്ന ആനപ്പുറത്ത് കയറിയതിനുശേഷം ആര്‍ക്കെങ്കിലും വെട്ടേറ്റിട്ടുണ്ടോ? ആരെങ്കിലും കൊലചെയ്യപ്പെട്ടിട്ടുണ്ടോ? ഏതെങ്കിലും നേതാക്കളുടെ മക്കള്‍ കൊലചെയ്യപ്പെട്ടിട്ടുണ്ടോ? സ്വന്തം വീട്ടിലേക്ക് വെട്ടിമുറിക്കപ്പെട്ട മൃതദേഹം വരുന്ന അവസ്ഥ ഇവര്‍ അനുഭവിച്ചിട്ടുണ്ടോ?’

മറുപടി പറയാന്‍ പറ്റാതാവുമ്പോള്‍ കപടരാഷ്ട്രീയക്കാരും കപടബുദ്ധിജീവികളും എല്ലാകാലത്തും പറയുന്നതാണ് അരാഷ്ട്രീയത പ്രചരിപ്പിക്കുന്നുവെന്ന്. കൊലയും കലാപവും എന്റെ രാഷ്ട്രീയസ്വപ്നങ്ങളിലില്ല. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളിലും സംശുദ്ധമായ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നവരുണ്ട്; നല്ല യുവജനങ്ങളുമുണ്ട്. എന്നാല്‍, അവര്‍ക്കുമുന്നില്‍ നല്ല മാതൃകകളില്ല. രക്തസാക്ഷികളും ബലിദാനികളുമാണ് പാര്‍ട്ടിയുടെ സമ്പത്ത് എന്നാണ് നേതാക്കള്‍ അവരെ പറഞ്ഞുപഠിപ്പിക്കുന്നത്. സംശുദ്ധമായ രാഷ്ട്രീയപ്രവര്‍ത്തനം ആഗ്രഹിക്കുന്നവര്‍ പകയും കൊലയും പ്രോത്സാഹിപ്പിക്കുന്ന നിലവിലുള്ള പാര്‍ട്ടികള്‍ വിട്ട് പൊതുനന്മയ്ക്കായി നിലകൊള്ളുന്ന ഒരു പാര്‍ട്ടിയുണ്ടാക്കിയാല്‍ അതില്‍ ഒരു സാധാരണപ്രവര്‍ത്തകനായി ഞാനുമുണ്ടാവും.-ശ്രീനിവാസന്‍ പറയുന്നു.

Tags: sreenivasan
ShareTweetSendShare

Latest stories from this section

മോഹൻലാൽ തുടരും…: വിന്റേജ് ചിത്രം പങ്കുവച്ച് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ,സൈഡിലുള്ളത് വിജയ് സേതുപതിയോ?

20 രൂപയായിരുന്നു ദിവസക്കൂലി,തേങ്ങാബണ്ണിന് അത്രയും രുചിയായിരുന്നു;സൂരിയുടെ വാക്കുകളിൽ പൊട്ടിക്കരഞ്ഞ് ഐശ്വര്യലക്ഷ്മി

ഓപ്പറേഷൻ സിന്ദൂറിനെ അപമാനിച്ചു ; പാകിസ്താൻ നടിയോടൊപ്പം അഭിനയിക്കില്ലെന്ന് നായകൻ ; സനം തേരി കസം-2ൽ നിന്ന് മാവ്‌റ ഹുസൈൻ പുറത്ത്

എന്റെ സിനിമകൾ കാണുമ്പോൾ പലരും പറയുന്നത് ഞാൻ നിരാശയോടെയാണ് അഭിനയിക്കുന്നതെന്നാണ്..;മലയാളികൾ അത്ര പെട്ടന്നൊന്നും തളളിക്കളയില്ല; ദിലീപ്

Discussion about this post

Latest News

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

ബേബി മെമ്മോറിയൽ ആശുപത്രിയിൽ പീഡിയാട്രിക് ആൻഡ് റോബോട്ടിക് ലിവർ ട്രാൻസ്‌പ്ലാന്‍റ് വിഭാഗത്തിനു തുടക്കം

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മൊബൈലിൽ പാട്ട് വയ്ക്കുന്നതിനെ ചൊല്ലി തർക്കം ; ഭാര്യയുടെ മേൽ ആസിഡ് ഒഴിച്ച് ഭർത്താവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies