കൊച്ചി: കേരളത്തില്‍ ജാതിയ്ക്കുള്ളില് പരിക്ഷ്കരണം നടത്തിയത് സോഷ്യലിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളും ഒന്നുല്ലെന്ന് ചരിത്രകാരന് എംജിഎസ് നാരായണന്.
കേരളം ഒരു സെക്യുലര്‍ ദേശമല്ല. കമ്മ്യൂണിസ്റ്റ് എന്ന് പറയുന്നവര്‍ പോലും മതത്തിനുള്ളിലാണ് ഇന്നും ജീവിക്കുന്നതെന്നും അദ്ദേഹം പറയുന്നു. മാതൃഭൂമി വാരാന്തപതിപ്പിന് നല്കിയ അഭിമുഖത്തിലാണ് എംജിഎസിന്റെ കമ്മ്യൂണിസ്റ്റ് വിമര്‍ശനം.
വര്‍ഗീയ ധ്രുവീകരണം സ്വാഭാവികമായും സമൂഹത്തിലുളളതാണ്. അതിനെ എതിര്‍ക്കാന്‍ ഉള്ളില്‍ ആ ബോധമില്ലാത്ത ഒരു കക്ഷി വരണം. അതിവിടെ വന്നിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
ജാതിയും മതവും ചീത്തയാണെന്ന അഭിപ്രായം തനിക്കില്ല. ജാതിമത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൊതുബോധമുളള പൗരനെ നിര്‍മിക്കുന്നില്ല എന്നതിനോട് യോജിക്കാന്‍ കഴിയില്ല. ജാതിയും മതവും ചീത്തയാണെന്ന അഭിപ്രായം തനിക്കില്ല. ജാതീയമാണ് നമ്മുടെ സാമൂഹിക ഘടന.
അടിയന്തരാവസ്ഥയ്ക്കെതിരെ കേരളത്തില്‍ കാര്യമായിട്ടൊരു ചലനവുമുണ്ടായിട്ടില്ല. ഇഎംഎസ് അന്ന് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയാണ്. അദ്ദേഹം യാതൊരു എതിര്‍പ്പും സംഘടിപ്പിച്ചില്ല. അന്നത്തെ രാജന് കൊലപാതകം വളരെ പെരുപ്പിച്ചതാണ്. അടിയന്തരാവസ്ഥക്കാലത്തെ വലിയ അക്രമം ഡല്‍ഹിയിലും നോര്‍ത്ത് ഇന്ത്യയിലുമൊക്കെയാണ് നടന്നത്. കേരളം ഒരു സെക്യുലര്‍ ദേശമല്ല. കമ്മ്യൂണിസ്റ്റ് എന്ന് പറയുന്നവര്‍ പോലും മതത്തിനുള്ളിലാണ് ഇന്നും ജീവിക്കുന്നത്.
കേരളീയ സമൂഹം മുന്നോട്ട് പോയിട്ടുണ്ടോ? ജാതിയൊന്നും നമ്മുടെ ഉള്ളില്‍ നിന്നും പോയിട്ടില്ല. ജാതിപരമായ അടിസ്ഥാനത്തിലുളള സ്കൂളുകളും കോളെജുകളും ഇവിടെ പെരുകി കൊണ്ടിരിക്കുകയല്ലേ? റിസര്‍വേഷന്റെ അടിസ്ഥാനത്തിലുളള ഉദ്യോഗക്കയറ്റമൊക്കെയല്ലേ ഇവിടെ നടക്കുന്നത്. മാനസികമായി പക്വതയില്ലാത്ത ഒരു സമൂഹമായിട്ടാണ് കേരളം ഇന്നും ജീവിക്കുന്നത്. മാത്രമല്ല കേരളീയന്റെ കാപട്യവും ആത്മവഞ്ചനയും വര്‍ധിച്ചുവരികയുമാണ്.ഒരു ശരാശരി മലയാളി ഒരു ഹിപ്പോക്രാറ്റാണ്. അഭ്യസ്ത്യവിദ്യനായ തമിഴനോ ഹിന്ദിക്കാരനോ അങ്ങനെയല്ല.നമ്മള് പുരോഗമിച്ചവരാണെന്ന് വെറും പറച്ചിലാണെന്നും എംജിഎസ് വിശദീകരിക്കുന്നു.
Discussion about this post