ധാക്ക: ബംഗ്ലാദേശില്‍ ദിൻജാപുർ ജില്ലയിലെ ബൊച്ചാഗഞ്ച് പ്രദേശത്ത് ഇരുപതോളം ഹിന്ദുക്കളുടെ വീടുകൾ അഗ്നിക്കിരയാക്കി. അക്രമികൾ രാത്രി പ്രദേശത്ത് എത്തിയ ശേഷം റെയിൽവെ കോളനിയിലുള്ള ഏഴ് ഹിന്ദു കുടുംബങ്ങളുടെ വീട് തീവച്ച് നശിപ്പിക്കുകയായിരുന്നു. തീപിടിച്ചതിനെ തുടർന്ന് കുടുംബാംഗങ്ങൾ പെട്ടന്ന് വീടിനു പുറത്തിറങ്ങിയതിനാൽ ആർക്കും പരിക്കേറ്റിട്ടില്ല. അതേ സമയം അക്രമി സംഘത്തിലൊരാളെ പ്രദേശവാസികൾ പിടികൂടിയിട്ടുണ്ട്.
അടുത്തിടെ ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും മറ്റ് ന്യൂനപക്ഷ സമുദായങ്ങൾക്കും നേരെ വൻ തോതിലുള്ള ആക്രമണങ്ങളാണ് അരങ്ങേറുന്നത്. കഴിഞ്ഞ ഒക്ടോബർ മാസത്തിൽ മാത്രം രാജ്യത്തെ 15ഓളം അമ്പലങ്ങൾ മതഭീകരർ അഗ്നിക്കിരയാക്കിയിരുന്നു. നിരവധി ബ്ലോഗ് എഴുത്തുകാരെയും ഹിന്ദു സംന്യാസിമാരെയും തീവ്രവാദികൾ കൊലക്കത്തിക്ക് ഇരകളാക്കിയിരുന്നു. ഇതിനു പുറമെ ഏകദേശം നൂറോളം ഹിന്ദു വീടുകള്‍ തീവെയ്ക്കുകയും ഉണ്ടായി.
Discussion about this post