മുംബൈ : മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിക്കെതിരെ കേസെടുത്ത് പോലീസ്. മദ്യലഹരിയിൽ ഭാര്യയെ ആക്രമിച്ചെന്ന പരാതിയിലാണ് ബാന്ദ്ര പോലീസ് കേസെടുത്തത്. ഭാര്യ ആൻഡ്രിയ ഹെൽവിറ്റ നൽകിയ പരാതിയിലാണ് നടപടി.
മദ്യലഹരിയിൽ കാംബ്ലി, കുക്കിംഗ് പാനിന്റെ പൊട്ടിയ കൈപ്പിടി എടുത്ത് തനിക്ക് നേരെ എറിഞ്ഞുവെന്നാണ് ആൻഡ്രിയ പരാതിപ്പെട്ടത്. ആക്രമണത്തിൽ തന്റെ തലയ്ക്ക് പരിക്കേറ്റു. തുടർന്ന് ക്രിക്കറ്റ് ബാറ്റെടുത്ത് മർദ്ദിക്കുകയും ചെയ്തു. ബാന്ദ്രയിലെ ജെഡബ്ല്യുഎൽ കോപ്പറേറ്റിവ് ഹൗസിംഗ് സൊസൈറ്റിയിലെ വസതിയിൽ വെച്ചാണ് ആക്രമണം നടന്നത്.
12 വയസുള്ള മകനും തങ്ങളോടൊപ്പം ഫ്‌ളാറ്റിൽ ഉണ്ടായിരുന്നു. കാംബ്ലിയെ ശാന്തനാക്കാൻ ശ്രമിച്ചെങ്കിലും ആക്രമണം തുടർന്നതോടെ മകനെ കൂട്ടി വീട്ടിൽ നിന്ന് ഇറങ്ങുകയായിരുന്നു. ആശുപത്രിയിലെത്തി ചികിത്സ തേടിയ ശേഷമാണ് ആൻഡ്രിയ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകിയത്. അതേസമയം ഗാർഹിക പീഡനക്കേസിൽ വിനോദ് കാംബ്ലിയെ കസ്റ്റഡിയിലെടുക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല.
Discussion about this post