ബാങ്കോക്ക്: തെക്കൻ തായ്‌ലൻഡിലുണ്ടായ വെടിവെയ്പിൽ നാല് പേർ കൊല്ലപ്പെട്ടു. സുരാത് താനി പ്രവിശ്യയിലെ ഖിരി റാത്ത് നിഖോം ജില്ലയിലാണ് വെടിവെയ്പ് ഉണ്ടായത്. പ്രാദേശിക സമയം വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവമെന്ന് പോലീസ് അറിയിച്ചു.
തലസ്ഥാനമായ ബാങ്കോക്കിൽ നിന്ന് 600 കിലോമീറ്റർ അകലെയാണ് ആക്രമണം നടന്ന സ്ഥലം. മുൻ ഗ്രാമത്തലവന്റെ വീടിന് സമീപമാണ് വെടിവെയ്പ് നടന്നതെന്ന് പോലീസ് വ്യക്തമാക്കി. എന്നാൽ സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.
അക്രമിയെ പിടികൂടാൻ തിരച്ചിൽ തുടങ്ങിയെന്നും പോലീസ് വെളിപ്പെടുത്തുന്നുണ്ട്. വെടിവെയ്പിലേക്ക് നയിച്ച സാഹചര്യമോ സംഭവമോ ഇനിയും പുറത്തുവന്നിട്ടില്ല. കഴിഞ്ഞ മാസം ഫെച്ചാബുരി പ്രവിശ്യയിൽ ഉണ്ടായ വെടിവെയ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അന്ന് 15 മണിക്കൂറിന് ശേഷമാണ് സ്ഥിതി നിയന്ത്രിക്കാൻ പോലീസിനായത്.
Discussion about this post