പന്തളം; പന്തളം സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരൻ ബാങ്കിലെ സ്വർണാഭരണങ്ങൾ മറ്റു ബാങ്കിൽ മാറ്റിവെച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയ സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട്
ബാങ്കിന്റെ മുന്നിൽ ഉപരോധം നടത്തിയ ബിജെപി പ്രവർത്തകർക്ക് നേരെ അക്രമം അഴിച്ചുവിട്ട് ഡിവൈഎഫ്‌ഐ. സ്വർണം കാണാതായ സംഭവം വിവാദമായതോടെ ഇത് രഹസ്യമായി തിരിച്ചുവെക്കാൻ നീക്കം നടത്തുന്നുണ്ടായിരുന്നു. ഇത് തടയാനായി ബിജെപി പ്രവർത്തകർ രാത്രിയിൽ ബാങ്കിന് മുൻപിൽ കാവൽ കിടന്നു.
രാവിലെ ഒൻപത് മണിയോടെ ജീവനക്കാർ ബാങ്കിലെത്തി. ജീവനക്കാരെ ബാഗുകൾ പരിശോധിച്ച ശേഷം അകത്ത് കടത്തിവിട്ടാൽ മതിയെന്ന ബിജെപിയുടെ ആവശ്യം പോലീസ് അംഗീകരിച്ചില്ല. ഇതിന്റെ പേരിൽ തർക്കം നടക്കുന്നതിനിടെയാണ് ഡിവൈഎഫ്‌ഐ ഗുണ്ടകൾ അക്രമം നടത്തിയത്. ബിജെപിയുടെ വനിതാ കൗൺസിലർമാരുൾപ്പെടെയുളളവർക്ക് പരിക്കേറ്റു. വിഷ്ണു, അരുൺ, ഷാനവാസ് തുടങ്ങിയ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിലായിരുന്നു അക്രമം.
ബിജെപി വനിതാ കൗൺസിലർമാരായ സീന, സൗമ്യ സന്തോഷ്,സൂര്യ എസ് നായർ, കെവി പ്രഭ മഞ്ജു സുമേഷ് എന്നിവർക്ക് പരിക്കേറ്റു. തുടർന്ന് ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി പന്തളം സ്‌റ്റേഷന് മുൻപിലെത്തി. ഇവിടെ വെച്ച് വനിതാ പോലീസിന്റെ അസാന്നിദ്ധ്യത്തിൽ
വനിതാ പ്രവർത്തകരെ ബലമായി നേരിടാൻ പോലീസ് ശ്രമിച്ചതും പ്രതിഷേധത്തിനിടയാക്കി.
ഇടതുപക്ഷമാണ് പന്തളം സർവീസ് സഹകരണ ബാങ്ക് ഭരിക്കുന്നത്. ഇതിന്റെ മറവിലാണ് ഇടത് നേതാവായ ജീവനക്കാരൻ സ്വർണം മോഷ്ടിച്ച് കടത്തിയതെന്ന് ബിജെപി ആരോപിച്ചു. കഴിഞ്ഞ ദിവസവും ബിജെപി ബാങ്കിന് മുൻപിൽ ധർണ നടത്തിയിരുന്നു. ഇതിനൊടുവിലാണ് സ്വർണം തിരിച്ചുവെച്ച് പ്രതികൾ രക്ഷപെടുന്നത് തടയാനായി രാത്രിയിലും ബാങ്കിൽ കാവൽ കിടന്നത്. സ്വർണം അപ്രത്യക്ഷമായതിന് ബാങ്കിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ തെളിവുകൾ ഉണ്ടെന്നാണ് വിവരം. ബാങ്കിലെ ജീവനക്കാരനായ അർജുൻ പ്രമോദ് എന്ന ആൾക്കെതിരെയാണ് ആരോപണം ഉയർന്നത്.
തട്ടിപ്പ് പുറത്തറിഞ്ഞതോടെ രാത്രി ബാങ്ക് ജീവനക്കാരെ മുഴുവൻ വിളിച്ചുവരുത്തി അർജുന്റെ ബന്ധുക്കളുടെ കയ്യിൽ നിന്ന് 35 പവൻ സ്വർണം പകരമായി ബാങ്കിൽ വയ്പ്പിക്കുകയും, രാവിലെ 11 മണിക്ക് മുമ്പ് ബാക്കി സ്വർണം നൽകാമെന്ന് സാധാരണയുണ്ടാക്കുകയും ചെയ്തുവെന്ന് ബിജെപി ആരോപിക്കുന്നു. ബിജെപി പന്തളം മണ്ഡലം പ്രസിഡന്റ് ഗിരീഷ് കുമാർ, ജനറൽ സെക്രട്ടറി അഡ്വ. നന്ദകുമാർ, മുൻസിപ്പൽ പ്രസിഡന്റ് ഹരികുമാർ കൊട്ടേത്ത്, സംസഥാന കൗൺസിൽ അംഗം പ്രദീപ് കൊട്ടേത്ത്, കർഷക മോർച്ച ജില്ല അദ്ധ്യക്ഷൻ ശ്യാം തട്ടയിൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം.













Discussion about this post