ന്യൂഡൽഹി: ലോക്‌സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അപമാനിച്ചെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എന്നാൽ താൻ അത് കാര്യമായി എടുക്കുന്നില്ല. സത്യം എപ്പോഴെങ്കിലും പുറത്തുവരുമെന്നും രാഹുൽ പറഞ്ഞു. പ്രധാനമന്ത്രിയ്‌ക്കെതിരെ ലോക്‌സഭയിൽ അപകീർത്തികരമായ പരാമർശം നടത്തിയതിന് രാഹുൽ ഗാന്ധിയ്‌ക്കെതിരെ അവകാശ ലംഘന നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ ആരോപണം.
തന്റെ പേരിന്റെ കൂടെ നെഹ്രു എന്ന് ഉപയോഗിക്കുന്നതിന് പകരം, ഗാന്ധി എന്ന് ഉപയോഗിക്കുന്നത് എന്തിനാണെന്ന് ആയിരുന്നു പ്രധാനമന്ത്രി ചോദിച്ചത്. ഇതിലൂടെ തന്നെ പരസ്യമായി അപമാനിച്ചു. എന്നാൽ ഇത് പാർലമെന്റ് റെക്കോർഡ് ചെയ്ത ദൃശ്യങ്ങളിൽ നിന്നും നീക്കം ചെയ്തു. പ്രധാനമന്ത്രിയെ അപമാനിക്കുന്ന തരത്തിൽ താൻ പരാമർശം നടത്തുന്ന ദൃശ്യങ്ങൾ എഡിറ്റ് ചെയ്തതാണ്.
പ്രധാനമന്ത്രി തന്നെ നേരിട്ട് അപമാനിച്ചു. എന്നാൽ ഇതൊന്നും സാരമാക്കുന്നില്ല. സത്യം എപ്പോഴെങ്കിലും പുറത്തുവരും. പ്രധാനമന്ത്രിയ്ക്ക് അറിയണം എന്നില്ല. ഇന്ത്യയിൽ പിതാക്കന്മാരുടെ പേരുകൾ സ്വന്തം പേരിനൊപ്പം ചേർക്കാറുണ്ട്. അദാനിയുമായി ബന്ധപ്പെടുത്ത് താൻ വളരെ മാന്യമായാണ് സംസാരിച്ചത് എന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
Discussion about this post