ബെയ്ജിംഗ്: കൊറോണ പേടിയിൽ കഴിയുന്ന ചൈനയെ വിറപ്പിച്ച് അതിശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. സംഭവത്തിൽ ആളപായം ഇല്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.
പുലർച്ചെയോടെയായിരുന്നു സംഭവം. ഷിജിയാംഗ് ഉയിഗുർ ഓട്ടോനോമസ് റീജിയണിലും, താജിക്കിസ്ഥാന്റെ അതിർത്തി മേഖലകളിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. തജാക്കിസ്ഥാനിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഉപരിതലത്തിൽ നിന്നും 10 കിലോ മീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് ചൈന എർത്ത്ക്വിക്ക് ന്യൂസ് നെറ്റ്‌വർക്കസ് സെന്റർ അറിയിച്ചു.
അതേസമയം ശക്തമായ ഭൂചലനത്തിൽ ആളപായവും നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ടെന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല.
Discussion about this post