കടുത്ത ദേശീയവാദിയും കുടിയേറ്റ വിരുദ്ധനുമാണ് നിയുക്ത ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശുഭാപ്തിവിശ്വാസത്തിന്റെ പ്രതീകമെന്ന് വിശേഷിപ്പിച്ച ജോൺസൺ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളുടെ കടുത്ത ആരാധകനാണ്.
മുസ്ലീം കുടിയേറ്റ വിഷയത്തിലും ചൈനയുടെ ഏകാധിപത്യ പ്രവണതയിലും നയങ്ങൾ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ള നേതാവാണ് ജോൺസൺ.
ഭാരതത്തിന്റെ മരുമകനാണ് താനെന്ന് സ്വയം വിശേഷിപ്പിച്ചിട്ടുള്ള ജോൺസൺ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വ്യക്തിപരമായി അടുത്ത സൗഹൃദം കാത്ത് സൂക്ഷിക്കുന്ന നേതാവ് കൂടിയാണ്. ശുഭാപ്തിവിശ്വാസത്തിന്റെ പ്രതീകം എന്നാണ് മോദിയെ ജോൺസൺ വിശേഷിപ്പിക്കുന്നത്.
കുടിയേറ്റ വിരുദ്ധ കാഴ്ചപ്പാടിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സമാനമായ കാഴ്ചപ്പാടാണ് ജോൺസണുമുള്ളത്. നികുതി നിയന്ത്രണവും തുറന്ന വ്യാപാര സഹകരണവും ട്രംപിന്റെ ഗുണങ്ങളായി കാണുന്ന ജോൺസൺ ആഗോളവത്കരണത്തിന്റെ കടുത്ത പ്രയോക്താവാണ്.
ചൈനയുടെ ഏകാധിപത്യ പ്രവണത ഗുണകരമല്ലെന്ന് മുൻപ് നിലപാടെടുത്തിരുന്ന ജോൺസൺ, ഹോങ്കോങ്ങിന്റെ ദേശീയതയെ ബഹുമാനിക്കാനും ചൈനയോട് അഭ്യർത്ഥിച്ചിരുന്നു.
ഉദാരീകരണ നയങ്ങളോട് മുഖം തിരിക്കാൻ മുസ്ലീംസമൂഹത്തെ പ്രേരിപ്പിച്ചത് തീവ്ര മതബോധവും ജനാധിപത്യ വിരുദ്ധതയുമാണെന്ന് അഭിപ്രായപ്പെട്ട ബോറിസ് ജോൺസൺ, ഇപ്പോഴും നൂറ്റാണ്ടുകൾക്ക് പിന്നിലാണ് മുസ്ലീം ലോകത്തിന്റെ നയങ്ങളും ചിന്താഗതികളുമെന്നും വിമർശിച്ചിരുന്നു. കലകളിലും സാംസ്കാരിക രംഗത്തും മുസ്ലീം ജനത പിന്നോട്ട് പോയത് മതാധിഷ്ഠിത ചിന്താഗതിയുടെ ഫലമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
Discussion about this post