ഇന്ത്യയെ പ്രകോപിപ്പിച്ച് വീണ്ടും പാക്കിസ്ഥാൻ. ഇന്ത്യയ്ക്കെതിരെ യുദ്ധ പ്രഖ്യാപനവുമായി പാക്കിസ്ഥാൻ ആർമി ചീഫ് രംഗത്തെത്തി. ഇന്ന് കശ്മീർ ഹിന്ദുത്വത്തിന്റെ ഇരയാണെന്ന് പാക്കിസ്ഥാൻ ആർമി ചീഫ് ജനറൽ ഖമർ ജാവേദ് ബജ് വ പറഞ്ഞു.കശ്മീരിൽ അതിക്രമങ്ങൾ നടക്കുന്നു. കശ്മീർ പാക്കിസ്ഥാന്റെ അജണ്ടയാണ്. ഇപ്പോഴത്തെ ഇന്ത്യൻ സർക്കാരിന്റെ നീക്കം ഞങ്ങൾക്ക് വെല്ലുവിളിയാണ്. പാക്കിസ്ഥാൻ ഒരിക്കലും കശ്മീരികളെ വെറുതെ വിടില്ല. അവസാന ബുളളറ്റും അവസാന ശ്വാസവും വരെ പാക്കിസ്ഥാൻ പോരാടും. ഞങ്ങളുടെ കടമയിൽ പ്രതിജ്ഞാബദ്ധരാണെന്നും ആർമി ചീഫ് പറഞ്ഞു.
പാക്കിസ്ഥാൻ കശ്മീരിലെ ജനങ്ങളോടൊപ്പമുണ്ട്. ആ ഉറപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. കശ്മീരിലെ ഏതെങ്കിലും ത്യാഗത്തിന് ഞങ്ങൾ തയ്യാറാണ്. പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആണവായുധം പ്രയോഗിക്കില്ലെന്ന് വാദിക്കുമ്പോഴും ഇന്ത്യയ്ക്കെതിരെ പ്രശ്നം ഉണ്ടാക്കാൻ പറ്റുന്ന അവസരങ്ങളൊന്നും പാക്കിസ്ഥാൻ വിട്ടു കളയുന്നില്ല.
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയത് മുതൽ ഇന്ത്യയ്ക്കെതിരായ പ്രശ്നം രാജ്യാന്തര വേദികളിൽ എത്തിക്കുകയാണ് പാക്കിസ്ഥാൻ. എന്നാൽ എല്ലായിടത്തും പരാജയപ്പെടുകയാണ്. കശ്മീർ ആഭ്യന്തര വിഷയമാണെന്ന് ഇന്ത്യ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post