ഇന്ത്യയുമായി പരമ്പരാഗത യുദ്ധത്തിൽ തോൽക്കുന്ന ഘട്ടം വന്നാൽ പാക്കിസ്ഥാൻ ആണവയുദ്ധം പ്രയോഗിക്കുമെന്ന് പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. രണ്ട് ആണവ രാജ്യങ്ങൾ യുദ്ധം ചെയ്താൽ അത് ആണവ യുദ്ധത്തിൽ കലാശിക്കുമെന്ന് ഇമ്രാൻ പറഞ്ഞു. താൻ സമാധാനം ആഗ്രഹിക്കുന്ന ആളാണ്. എന്നാൽ ഇന്ത്യയുമായി ഒരു യുദ്ധത്തിന് എല്ലാ സാധ്യതകളുമുണ്ടെന്ന് വിശ്വസിക്കുന്നു.
ഇന്ത്യയുമായുളള പരമ്പരാഗത യുദ്ധത്തിൽ തോൽക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. കീഴടങ്ങലിനും പോരാട്ടത്തിനും ഇടയിലാണ് രാജ്യം എത്തുന്നതെങ്കിൽ പാക്കിസ്ഥാനികൾ അവരുടെ സ്വാതന്ത്ര്യത്തിന് വേണ്ടി മരണം വരെ പോരാടും.
ആണവായുധ ശേഷിയുളള രാജ്യം അതിന്റെ അവസാനം വരെ പോരാടുക എന്നതിന്റെ അർത്ഥം ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നതാണ്. ഇത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഒതുങ്ങില്ലെന്നും ഇമ്രാൻ വ്യക്തമാക്കി. ഇന്ത്യയുമായി ചർച്ചയ്ക്ക് ശ്രമിച്ചു, എന്നാൽ പാക്കിസ്ഥാനെ സാമ്പത്തികമായി പാപ്പരാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും അതു കൊണ്ടാണ് ചർച്ച നീക്കത്തിൽ നിന്ന് താൻ പിന്മാറിയതെന്ന് ഇമ്രാൻ വ്യക്തമാക്കി.
അതേ സമയം 2050 തവണയാണ് അതിർത്തിയിൽ പാക്കിസ്ഥാൻ വെടി നിറുത്തൽ കരാർ നിയമം ലംഘിച്ചത്. 21 ഇന്ത്യക്കാർ കൊല്ലപ്പെട്ടു. ഇന്ത്യയിൽ നിന്ന് യാതൊരു പ്രകോപനവുമില്ലാതെയാണ് പാക് സൈന്യം വെടിവയ്പ് നടത്തുന്നത്.
Discussion about this post