ഉത്തർപ്രദേശിൽ, നിയന്ത്രണങ്ങൾ കടുപ്പിച്ച് യോഗി ആദിത്യനാഥ് സർക്കാർ. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോക്ഡൗൺ തീരുന്ന ഏപ്രിൽ 14വരെ, സംസ്ഥാനത്തെ 15 ജില്ലകൾ പൂർണമായും അടച്ചിടാൻ സർക്കാർ തീരുമാനിച്ചു. യാതൊരു കാരണവശാലും പുറത്തിറങ്ങരുതെന്ന് സർക്കാർ ഉത്തരവ്.
അവശ്യ വസ്തുക്കൾ പോലും വാങ്ങാൻ പുറത്തിറങ്ങരുതെന്നും, പകരം ഹോം ഡെലിവറിയെ ആശ്രയിക്കണമെന്നുമാണ് സർക്കാർ നിർദ്ദേശം.ലോക്ഡൗൺ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ആഗ്ര, വരാണസി അടക്കമുള്ള പ്രധാന ജില്ലകൾ എല്ലാം തന്നെ അടച്ചുപൂട്ടി. ഉത്തർപ്രദേശിൽ നിലവിൽ 334 പേർക്കാണ് കോവിൽ രോഗബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ മരിച്ചവരുടെ എണ്ണം നാലാണ്.
Discussion about this post