ഡൽഹി : ഇന്ത്യയിൽ ഹവാല ബിസിനസ്സ് നടത്താനുള്ള ചൈനീസ് പൗരന്മാരുടെ ഗൂഢാലോചനയിൽ പുതി. വെളിപ്പെടുത്തലുകൾ പുറത്ത്.സംഭവവുമായി ബന്ധപ്പെട്ട് ചൈനീസ് പൌരൻ ലൂ സോംഗിനെ ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ് കസ്റ്റഡിയിലെടുത്തിരുന്നു.ചോദ്യം ചെയ്യലിലാണ് ഇയാൾ ഇതുമായി ബന്ധപ്പെട്ട പുതിയ കാര്യങ്ങൾ വെളിപ്പെടുത്തിയത്.
ഇയാൾ പേരും മേൽവിലാസവും മാറ്റിയാണ് ഇന്ത്യയിൽ താമസമാക്കിയത്.മണിപ്പൂരിൽ നിന്നുള്ള ഒരു യുവതിയെ ഇയാൾ വിവാഹം കഴിക്കുകയും ചെയ്തിട്ടുണ്ട്. ആദായനികുതി വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിലാണ് നിരവധി വെളിപ്പെടുത്തലുകൾ പുറത്തു വന്നത്.ഐഡന്റിറ്റി മാറ്റിയാണ് ലൂ സോംഗ് എന്നയാൾ ഇന്ത്യയിൽ താമസിക്കുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. എന്ന ചൈനീസ് പൗരൻ ചാർളി പെങ് എന്ന വ്യാജ നാമത്തിലാണ് ഇന്ത്യയിൽ കഴിഞ്ഞിരുന്നത്.അതിനു ശേഷം വ്യാജ പാസ്പോർട്ടും ഇന്ത്യയുടെ ആധാർ കാർഡും കൈക്കലാക്കി.
ഹവാലയിലൂടെ, ഓരോ ദിവസവും മൂന്ന് കോടി രൂപ സമ്പാദിക്കാറുണ്ടായിരുന്നു. ബന്ദൻ ബാങ്ക്, ഐസിഐസിഐ ബാങ്ക് ഉദ്യോഗസ്ഥർ ഇയാളെ സഹായിച്ചിരുന്നു. ഇയാൾക്ക് 40 ഓളം ബാങ്ക് അക്കൗണ്ടുകളുണ്ട്.ഇടയ്ക്കിടെ മേൽവിലാസം മാറ്റി ദ്വാരകയിലും ഡൽഹിയിലും ഇയാൾ താമസിച്ചിരുന്നു.
ചൈനീസ് കമ്പനികളുടെ മറവിൽ കള്ളപ്പണം വെളുപ്പിക്കുന്നതായുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്.ഡൽഹി,ഗാസിയാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ റെയിഡിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
റെയ്ഡിൽ 1000 കോടിയിലധികം ഹവാല ഇടപാട് കണ്ടെത്തി. ഷെൽ കമ്പനികൾ വഴിയാണ് കള്ളപ്പണം വെളുപ്പിക്കുന്നത്. നിരവധി ചൈനീസ് പൗരന്മാരും അവരുടെ ഇന്ത്യൻ കൂട്ടാളികളും ബാങ്ക് ജീവനക്കാർ തുടങ്ങിയവർ ഈ റാക്കറ്റിൽ പങ്കാളികളാണെന്നാണ് റിപ്പോർട്ടുകളുണ്ട്.ചൈനീസ് പൗരന്മാരും അനുബന്ധ കമ്പനികളും ഹവാല, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നതായി ആദായനികുതി വകുപ്പിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഷെൽ കമ്പനികൾ വഴി ഹവാല പണമിടപാട് നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംശയം തോന്നിയ സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്.
Discussion about this post