തായ്പേയ് : തായ്വാൻറെ വ്യോമാർതിർത്തിയിൽ ചൈനീസ് വിമാനം തകർന്നു വീണതിന് പിന്നാലെ അടിയന്തര യോഗം വിളിച്ച് തായ് വാൻ പ്രസിഡണ്ട്.ചൈനീസ് സുഖോയ് -35 വിമാനമാണ് തായ്വാൻ വ്യോമാതിർത്തിയിൽ തകർന്നു വീണത്.വിമാനം വ്യോമാതിർത്തി ലംഘിച്ചതിനെ തുടർന്ന് തായ്വാൻ തകർത്തതാണെന്നാണ് പ്രാഥമിക നിഗമനം.
തായ്വാൻ പലതവണ ചൈനീസ് വിമാനത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു.എങ്കിലും ചൈനീസ് വിമാനം തായ്വാനിലെ വ്യോമാതിർത്തിയിൽ തന്നെ തുടർന്നു.ഇതോടെ, തായ്വാൻ ചൈനീസ് വിമാനത്തെ തകർക്കുകയായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്.
സംഭവത്തിൽ ഒരു പൈലറ്റിന് പരിക്കേറ്റതായും വാർത്തയുണ്ട്.റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തിലേക്ക് നീങ്ങുമെന്നാണ് സൂചന.വാർത്ത പുറത്തുവന്നതിനു ശേഷം ചൈനയുടെ ഭാഗത്തു നിന്നും ചില ചലനങ്ങളുണ്ടായിട്ടുണ്ടെന്നാണ് സൂചന.ഇതിൻറെ അടിസ്ഥാനത്തിലാണ് തായ്വാൻ പ്രസിഡന്റ് അടിയന്തര യോഗം വിളിച്ചത്.തായ്വാനിൽ നിന്ന് ഉണ്ടായ നടപടിയുടെ പശ്ചാത്തലത്തിലാണ് ഈ യോഗം വിളിച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
തായ്വാനിൽ സമ്മർദ്ദം ചെലുത്താൻ ചൈന തായ്വാൻ കടലിടുക്കിന് സമീപം നാൽപ്പതിനായിരത്തോളം സൈനികരെ വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.തായ്വാൻ ആക്രമണത്തിന് ശേഷം ചൈനയിലും ചില കോളിളക്കമുണ്ടെന്നാണ് സൂചന.ചൈനയിൽ ഒരു റൌണ്ട് മീറ്റിംഗ് നടന്നു കഴിഞ്ഞു
Discussion about this post