ടോക്കിയോ : ജപ്പാൻ പ്രധാനമന്ത്രിയായി യോഷിഹിഡെ സുഗയെ തെരഞ്ഞെടുത്തു. ജാപ്പനീസ് പാർലമെന്റായ ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി സുഗയെ നേരത്തെ നേതാവായി തെരഞ്ഞെടുത്തിരുന്നു. ജപ്പാൻ പ്രധാനമന്ത്രിയായിരുന്ന ഷിൻസൊ ആബെയുടെ പിൻഗാമിയായാണ് യോഷിഹിഡെ ഈ പദവിയിലെത്തുന്നത്.
അനാരോഗ്യത്തെത്തുടർന്ന് പദവിയൊഴിഞ്ഞ ആബെയുടെ നയങ്ങൾ തന്നെയായിരിക്കും യോഷിഹിഡെയും പിന്തുടരുക.രാഷ്ട്രീയ പശ്ചാത്തലമുള്ള കുടുംബങ്ങളിൽ നിന്നുയർന്നു വന്ന ആബെ പോലെയുള്ള നേതാക്കളിൽനിന്ന് വളരെയധികം വ്യത്യസ്തനാണ് യോഷിഹിഡെയെന്ന് വിലയിരുത്തപ്പെടുന്നു. ആബെ മന്ത്രിസഭയിലെ പ്രമുഖർ തന്നെയായിരിക്കും ഈ മന്ത്രിസഭയിലും തുടരുകയെന്നാണ് സൂചനകൾ.
Discussion about this post