വാഷിങ്ടൺ : അമേരിക്കൻ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന സ്ഥാനാർഥികളുടെ സംവാദത്തിന്റെ രണ്ടാംഘട്ടത്തിന് തുടക്കമായി. ജോ ബൈഡൻ, രണ്ട് പട്ടം മത്സരിക്കുന്ന ഡൊണാൾഡ് ട്രംപ് എന്നീ സ്ഥാനാർത്ഥികൾ തമ്മിൽ വ്യക്തിപരമായ അധിക്ഷേപങ്ങളും തർക്കങ്ങളും കൊണ്ട് ചൂടു പിടിച്ച ആദ്യഘട്ട സംവാദത്തിന് ശേഷമാണ് രണ്ടാം ഘട്ടം ആരംഭിച്ചത്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഊന്നിക്കൊണ്ടായിരുന്നു രണ്ടാംഘട്ട സംവാദവും ആരംഭിച്ചത്. അമേരിക്കയിലെ ജനങ്ങൾക്കെല്ലാം കോവിഡ് പ്രതിരോധ വാക്സിൻ ആഴ്ചകൾക്കകം ലഭിക്കുമെന്ന് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചപ്പോൾ പ്രസിഡണ്ടിന് യാതൊരു പദ്ധതിയുമില്ല എന്നായിരുന്നു ജോ ബൈഡന്റെ മറുപടി. പ്രതിരോധ പ്രവർത്തനങ്ങളിൽ യാതൊരു പദ്ധതിയുമില്ലാത്ത പ്രസിഡന്റ് യു.എസിലെ കോവിഡ് മരണങ്ങൾക്ക് ഉത്തരവാദിയാണെന്ന് ബൈഡൻ പ്രതികരിച്ചു. ടെസ്റ്റുകൾ വർധിപ്പിക്കണമെന്നും ബൈഡൻ നിർദ്ദേശിച്ചു.
എന്നാൽ, കോവിഡിനെ അഭിമുഖീകരിക്കാതെ ജോ ബൈഡനെപ്പോലെ ബേസ്മെന്റിൽ ഒളിച്ചിരിക്കാൻ തന്നെ കിട്ടില്ലെന്ന് ട്രംപ് രൂക്ഷമായി തിരിച്ചടിച്ചു. വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് നീങ്ങുന്നതിനാൽ ഒരാൾ സംസാരിക്കുമ്പോൾ എതിർ സ്ഥാനാർത്ഥിയുടെ മൈക്ക് ഓഫ് ചെയ്തു കൊണ്ടാണ് സംവാദം മുന്നേറുന്നത്.
Discussion about this post