ഡൽഹി: അർമേനിയയും അസർബൈജാനും തമ്മിലുള്ള യുദ്ധത്തിന്റെ ഭാഗമായി റഷ്യൻ ഹെലികോപ്റ്റർ അപകടത്തിന് ഇരയായെന്ന് റിപ്പോർട്ടുകൾ. അർമേനിയയിലെ യാർസാഖ് ഗ്രാമത്തിലാണ് റഷ്യൻ വിമാനമായ മി -24 നേരെ അജ്ഞാതരുടെ മിസൈൽ ആക്രമണം ഉണ്ടായത്. ഇതേ തുടർന്ന് വിമാനം നിലത്തുവീണു. വിമാനത്തിലുണ്ടായ രണ്ട് ക്രൂ അംഗങ്ങൾ കൊല്ലപ്പെട്ടു. മറ്റൊരാൾക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മിസൈൽ തട്ടി വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്നാണ് അപകടമുണ്ടായതെന്ന് റഷ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
റഷ്യൻ ഹെലികോപ്റ്ററിനെതിരെ ആരാണ് ആക്രമണം നടത്തിയതെന്ന് അറിയില്ല. ഇത് പരിശോധിച്ചുവരികയാണ്. അസർബൈജാൻ അർമേനിയയിലെ പ്രദേശങ്ങൾ നേരിട്ട് ആക്രമിച്ചാൽ അർമേനിയയ്ക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് റഷ്യൻ മന്ത്രാലയം നേരത്തെ പ്രസ്താവന ഇറക്കിയിരുന്നു.
Discussion about this post