ഡൽഹി: കൊടും ഭീകരൻ മുഖ്താർ അൻസാരിക്ക് ജയിലിൽ സുഖവാസമൊരുക്കുന്ന പഞ്ചാബ് സർക്കാർ നടപടിക്കെതിരെ ഉത്തർ പ്രദേശ് സർക്കാർ സുപ്രീം കോടതിയിൽ. മുഖ്താർ അൻസാരിയെ പഞ്ചാബ് സർക്കാർ സംരക്ഷിക്കുകയാണെന്നും അയാളെ വിട്ടു കിട്ടാൻ നടപടിയുണ്ടാകണമെന്നും ഉത്തർ പ്രദേശ് സർക്കാർ ആവശ്യപ്പെട്ടു.
അൻസാരിക്ക് വിഷാദരോഗമാണ് എന്നാണ് പഞ്ചാബ് സർക്കാർ പറയുന്നത്. അതിന്റെ പേരിലാണ് അയാൾ ജയിലിൽ സുഖസൗകര്യങ്ങൾ ആസ്വദിക്കുന്നതെന്നും യു പി സർക്കാർ ചൂണ്ടിക്കാട്ടുന്നു.
മുഖ്താർ അൻസാരി ഒരു അധോലോക നേതാവാണ്. അയാൾക്കെതിരെ ഉത്തർ പ്രദേശിൽ നിരവധി കേസുകൾ നിലവിലുണ്ട്. പല കേസുകളും വിചാരണയുടെ ഘട്ടങ്ങളിലാണ്. ഈ കേസുകളിൽ ജാമ്യാപേക്ഷ പോലും സമർപ്പിക്കാതെ അയാൾ പഞ്ചാബിൽ സുഖവാസത്തിലാണെന്നും യു പി സർക്കാർ വ്യക്തമാക്കുന്നു.
പതിനാലോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് ബി എസ് പി എം എൽ എ കൂടിയായ മുഖ്താർ അൻസാരി. ഇയാൾ രക്തസമ്മർദ്ദം, പ്രമേഹം, വിഷാദരോഗം, നടുവേദന, ചർമ്മ രോഗം എന്നിവയ്ക്ക് ചികിത്സയിലാണെന്നും ഉത്തർ പ്രദേശ് സർക്കാരിന് കൈമാറിയാൽ മർദ്ദനമേൽക്കാൻ സാധ്യതയുണ്ടെന്നും പഞ്ചാബ് സർക്കാർ വാദിക്കുന്നു.
Discussion about this post