ഡൽഹി: ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ സ്ത്രീകൾക്ക് മികച്ച പരിഗണനയാണ് ലഭിക്കുന്നതെന്ന് എഐസിസി വക്താവ് ഷമ മുഹമ്മദ്. കേരളത്തിൽ പുരുഷ മേധാവിത്വം കൂടുതലാണെന്നും താൻ അത് അനുഭവിച്ചതാണെന്നും അവർ പറഞ്ഞു. ഇത്രയധികം സ്ത്രീകൾ ഉള്ള സംസ്ഥാനമായിട്ടും കേരളത്തിൽ അവർക്ക് അർഹിക്കുന്ന പരിഗണന കിട്ടുന്നില്ലെന്നും ഷമ പറഞ്ഞു.
യുപിയിലും രാജസ്ഥാനിലുമൊക്കെ സ്ത്രീകൾക്ക് മുൻ നിരയിലാണ് സ്ഥാനം. എന്നാൽ കേരളത്തിലെ കോൺഗ്രസ് പരിപാടികളിൽ പോലും സ്ത്രീകൾക്ക് അർഹിക്കുന്ന സ്ഥാനം ലഭിക്കുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടി. താനാണ് കേരളത്തിൽ നിന്നുള്ള ഒരേയൊരു കോൺഗ്രസ് ദേശീയ വക്താവ്. ആദ്യമായാണ് ഒരു സ്ത്രീക്ക് ആ പദവി ലഭിക്കുന്നത്. എന്നാൽ ഇവിടെ ആ പദവിയുടെ പരിഗണനയൊന്നും കിട്ടാറില്ലെന്നും അവർ പറയുന്നു.
കേരളത്തിലെ പാര്‍ട്ടി പരിപാടികളില്‍ മുന്‍ നിരയില്‍ ഇരിക്കാന്‍ പോലും സ്ത്രീകളെ സമ്മതിക്കാത്ത സാഹചര്യമാണുള്ളതെന്നും ഷമ മുഹമ്മദ് കുറ്റപ്പെടുത്തി. താൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ഷമ മുഹമ്മദ് സ്വകാര്യ മാധ്യമത്തോട് പറഞ്ഞു. ഷമ കണ്ണൂരിൽ പിണറായി വിജയനെതിരെ മത്സരിക്കുമെന്നാണ് സൂചന.
Discussion about this post