വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപ്പാപ്പയുമായുള്ള കൂടിക്കാഴ്ചയെ ഊഷ്മളമെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാർപ്പാപ്പയെ ഇന്ത്യ സന്ദർശിക്കാൻ ക്ഷണിച്ചതായും പ്രധാനമന്ത്രി അറിയിച്ചു. ഇരുപത് മിനിറ്റായിരുന്നു കൂടിക്കാഴ്ചയ്ക്ക് നിശ്ചയിച്ചിരുന്ന സമയമെങ്കിലും ഇരുവരും ഒരു മണിക്കൂറോളം സംസാരിച്ചു.
Had a very warm meeting with Pope Francis. I had the opportunity to discuss a wide range of issues with him and also invited him to visit India. @Pontifex pic.twitter.com/QP0If1uJAC
— Narendra Modi (@narendramodi) October 30, 2021
കാലാവസ്ഥാ വ്യതിയാനം, ദാരിദ്ര്യ നിർമ്മാർജ്ജനം തുടങ്ങി നിരവധി വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. 1999ൽ അടൽ ബിഹാരി വാജ്പേയ് പോപ് ജോൺ പോൾ രണ്ടാൻ കൂടിക്കാഴ്ചയ്ക്ക് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തുന്നത്. മാർപ്പാപ്പയെ സന്ദർശിച്ച ശേഷം ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി വത്തിക്കാനിൽ നിന്നും യാത്രയായി.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശാകാര്യ മന്ത്രി എസ് ജയ്ശങ്കർ എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിൽ എത്തിയത്. ആഗോള സമ്പദ്ഘടന, ലോകാരോഗ്യം തുടങ്ങിയ വിഷയങ്ങൾ മുൻനിർത്തിയുള്ള ജി20 ഉദ്ഘാടന സെഷനിൽ അദ്ദേഹം ഭാഗമാകും.
Discussion about this post