ചെന്നൈ: ദൈവത്തിന് പ്രാർത്ഥന കേൾക്കാൻ ഉച്ചഭാഷിണിയുടെ ആവശ്യമില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഹൈന്ദവ വിശ്വാസിയുടെ വീടിന് നേർക്ക് തിരിച്ചു വെച്ചിരിക്കുന്ന ഉച്ചഭാഷിണിയും സിസിടിവി കാമറയും മാറ്റണമെന്നും പള്ളി അധികൃതരോട് കോടതി നിർദേശിച്ചു. അയൽക്കാരന്റെ വീട് പള്ളിയാക്കി മാറ്റിയതോടെ ശബ്ദമലിനീകരണം വർദ്ധിച്ചുവെന്നും സ്വകാര്യത നഷ്ടമായെന്നും കാട്ടി വീട്ടുടമസ്ഥൻ നൽകിയ പരാതിയിലായിരുന്നു കോടതിയുടെ ഇടപെടൽ.
എന്നാൽ അയൽക്കാരന്റെ വീട് പള്ളിയാക്കി മാറ്റിയതിൽ ഇടപെടാൻ കോടതിക്കോ പരാതിക്കാരനോ നിലവിൽ നിർവ്വാഹമില്ലെന്ന് കോടതി വ്യക്തമാക്കി. അത് ഒരാളുടെ വ്യക്തി സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയമാണ്. അയാളുടെ ഉടമസ്ഥറ്റയിലുള്ള കെട്ടിടം നിയമവിരുദ്ധമല്ലാത്ത എന്ത് കാര്യത്തിനും ഉപയോഗിക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യം ആ വ്യക്തിക്ക് ഉണ്ടെന്നും കോടതി പറഞ്ഞു.
ഇന്ത്യ ഒരു മതേതര രാജ്യമാണെന്നും സഹവർത്തിത്വം നമ്മുടെ രാജ്യത്തിന്റെ മുഖമുദ്രയാണെന്നും കോടതി ഇരു കക്ഷികളെയും ഓർമ്മിപ്പിച്ചു. പരസ്പരം വിട്ടുവീഴ്ച ചെയ്ത് ഭരണഘടനാപരമായ അവകാശങ്ങൾ പരസ്പരം മാനിച്ച് മുന്നോട്ട് പോകണമെന്നും കോടതി ഉപദേശിച്ചു.
Discussion about this post