പട്ന: ജനസംഖ്യാ വർദ്ധനവിനെ കുറിച്ചുള്ള ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രസ്താവന വിവാദത്തിൽ. സ്ത്രീകൾക്ക് വിദ്യാഭ്യാസമില്ലാത്തതും പുരുഷന്മാർ അശ്രദ്ധരായതുമാണ് സംസ്ഥാനത്തെ ജനസംഖ്യാ നിയന്ത്രണ പദ്ധതികൾ അവതാളത്തിലാകാൻ കാരണമെന്നാണ് നിതീഷ് കുമാർ പറഞ്ഞത്. ജെഡിയു സംഘടിപ്പിച്ച സമാധാൻ യാത്രയുടെ ഭാഗമായി വൈശാലിയിൽ സംസാരിക്കവെയായിരുന്നു നിതീഷ് കുമാറിന്റെ വിവാദ പ്രസ്താവന.
സ്ത്രീകൾ പഠിച്ചാൽ ജനസംഖ്യാ നിരക്ക് കുറയും. ഇത് യാഥാർത്ഥ്യമാണ്. ഇവിടെ ഈ കാലത്തും സ്ത്രീകൾക്ക് വിദ്യാഭ്യാസമില്ല. സ്ത്രീകൾ നിത്യേന പ്രസവിക്കേണ്ടവരല്ലെന്ന ബോധം പുരുഷന്മാർക്കുമില്ല. നിതീഷ് കുമാർ കുറ്റപ്പെടുത്തി.
സ്ത്രീകൾക്ക് നല്ല വിദ്യാഭ്യാസം ഉണ്ടായിരുന്നുവെങ്കിൽ ഗർഭം ധരിക്കാതിരിക്കാനുള്ള മാർഗങ്ങൾ അവർ മനസ്സിലാക്കുമായിരുന്നു. പുരുഷന്മാർ അശ്രദ്ധരും സ്ത്രീകൾ വിദ്യാഭ്യാസമില്ലാത്തവരുമായി തുടരുന്നിടത്തോളം കാലം ജനസംഖ്യാ വർദ്ധനവ് നിയന്ത്രിക്കാൻ പ്രായോഗികമായി സാധിക്കില്ല. നിതീഷ് കുമാർ തുടർന്നു.
നിതീഷ് കുമാറിന്റെ വിവാദ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തെത്തി. നിതീഷ് കുമാറിന്റെ ഭാഷ അസഭ്യവും സംസ്ഥാനത്തിന്റെ പ്രതിച്ഛായക്ക് അപമാനവുമാണ്. മുഖ്യമന്ത്രിയുടെ പദവിക്ക് ചേർന്നതല്ല അദ്ദേഹത്തിന്റെ വാക്കുകളെന്നും ബിജെപി ചൂണ്ടിക്കാട്ടി.
मुख्यमंत्री श्री कुशासन कुमार जी ने जिन अमर्यादित शब्दों का प्रयोग किया वह संवेदनहीनता की पराकाष्ठा है। ऐसे शब्दों का प्रयोग कर वह मुख्यमंत्री पद की गरिमा को कलंकित कर रहे हैं। pic.twitter.com/d8hwU0KzkR
— Samrat Choudhary (Modi Ka Parivar) (@samrat4bjp) January 7, 2023
വിവേകമില്ലായ്മയുടെ വൃത്തികെട്ട ഉദാഹരണമാണ് സ്ത്രീകളെ അപമാനിക്കാൻ പൊതുവേദിയിൽ നിതീഷ് കുമാർ ഉപയോഗിച്ച ഭാഷയെന്ന് ബിജെപി നേതാവും ബിഹാർ നിയമസഭാ പ്രതിപക്ഷ നേതാവുമായ സാമ്രാട്ട് ചൗധരി പറഞ്ഞു. നിതീഷ് കുമാർ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post