കോട്ടയം : കൊട്ടാരക്കക താലൂക്ക് ആശുപത്രിയിൽ വെച്ച് കുത്തേറ്റ് കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ വീട്ടിലെത്തിയ ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. വന്ദന ദാസിന്റെ വീട്ടിലെത്തിയ വീണാ ജോർജ് ഗ്ലിസറിൽ ഉപയോഗിച്ചാണ് കരഞ്ഞത് എന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമായിരുന്നു അത് എന്നും അദ്ദേഹം വ്യക്തമാക്കി.
ഇത് കഴുതക്കണ്ണീരാണ്. പ്രതിഭാഗം വാദിക്കേണ്ട വാദങ്ങളാണ് മന്ത്രിയും മറ്റുള്ളവരും സംഭവത്തെക്കുറിച്ച് ന്യായീകരിച്ചുകൊണ്ട് പറയുന്നത്. വന്ദനയുടെ വീട്ടിലെത്തി കരഞ്ഞതിലൂടെ ജനങ്ങളെ കബളിപ്പിക്കാനാണ് വീണാ ജോർജ് ശ്രമിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡോ. വന്ദന കൊല്ലപ്പെട്ടതിന് പിന്നാലെ വീണാ ജോർജ് നടത്തിയ പ്രസ്താവന ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. വന്ദനയ്ക്ക് ആക്രമണങ്ങളെ തടയാനുള്ള എക്സ്പീരിയൻസ് ഇല്ല എന്നായിരുന്നു മന്ത്രിയുടെ പരാമർശം. ”കുട്ടി ഹൗസ് സർജൻ ആണ്. അത്ര എക്സ്പീരിയൻസ്ഡ് അല്ല”… ഇത് വിവാദമായതോടെ വിശദീകരണവുമായി മന്ത്രി രംഗത്തെത്തി. തുടർന്നാണ് മന്ത്രി വന്ദനയുടെ വീട് സന്ദർശിച്ചത്.
Discussion about this post