ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറിൽ നടക്കുന്ന ജി20 യോഗത്തിന് ഇന്ന് തുടക്കം. വിനോദസഞ്ചാരത്തെക്കുറിച്ചുള്ള വർക്കിംഗ് ഗ്രൂപ്പ് യോഗമാണ് ഇന്ന് ആരംഭിക്കുന്നത്. വിദേശ പ്രതിനിധികൾ എത്തുന്ന യോഗമായതിനാൽ കശ്മീർ താഴ്വരയിലാകെ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷം ഇവിടെ നടക്കുന്ന ആദ്യത്തെ പ്രധാന അന്താരാഷ്ട്ര പരിപാടിയാണിത്. ബുധൻ വരെയാണ് ടൂറിസം വർക്കിംഗ് കമ്മിറ്റി യോഗം നടക്കുന്നത്. ഭീകരാക്രമണങ്ങൾ പ്രതിരോധിക്കാൻ പോലീസിന്റെ പ്രത്യേക ഓപ്പറേഷൻ ഗ്രൂപ്പിനെ (എസ്ഒജി) പല സ്ഥലങ്ങളിലും വിന്യസിച്ചിട്ടുണ്ട്. വ്യോമ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
പ്രതിനിധികളെ സ്വാഗതംചെയ്യാൻ ശ്രീനഗർ വിമാനത്താവളം മുതൽ പ്രധാനവേദിയായ ഷേർ ഇ കശ്മീർ ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ വരെ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ശ്രീനഗർ നഗരത്തിന്റെ മതിലുകളും റോഡുകളുമെല്ലാം മനോഹരമായ രീതിയിൽ അലങ്കരിച്ചിട്ടുണ്ട്. പ്രദേശത്ത് ജനങ്ങളുടെ സാധാരണ ജനങ്ങളുടെ ജീവിതത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന യാതൊരു നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.
Discussion about this post