ന്യൂഡൽഹി: പ്രണയ ബന്ധത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് 16 കാരിയെ കുത്തിയും തലയ്ക്കടിച്ചും ക്രൂരമായി കൊലപ്പെടുത്തിയ പ്രതി സാഹിൽ തുടർന്നിരുന്നത് വിചിത്രമായ ജീവിത രീതികൾ. ആരോടും അധികം സംസാരിക്കാത്ത പ്രകൃതക്കാരൻ ആണ് സാഹിൽ എന്നാണ് പ്രദേശവാസികൾ പറയുന്നത്. മതത്തിന്റെ കാര്യത്തിൽ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയാണ് ഇയാൾ പിന്തുടർന്നിരുന്നത് എന്നും പ്രദേശവാസികൾ വ്യക്തമാക്കുന്നു.
അയൽക്കാരോടും ബന്ധുക്കളോടും സാഹിൽ അധികം സംസാരിച്ചിരുന്നില്ല. മുസ്ലീം ആണെങ്കിലും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി ഹിന്ദുവിന്റെ വേഷമായിരുന്നു കൂടുതൽ ധരിച്ചിരുന്നത്. കയ്യിൽ എല്ലായ്പ്പോഴും ചരട് വലിച്ചിരുന്നു. കഴുത്തിൽ രുദ്രാക്ഷവും ധരിച്ചിരുന്നു. പരിചയമില്ലാത്തവർ ഹിന്ദുവെന്ന് തെറ്റിദ്ധരിക്കും. പെൺകുട്ടിയും ഇയാൾ ഹിന്ദുവാണെന്ന് തെറ്റിദ്ധരിച്ചിരുന്നുവെന്നാണ് സൂചന.
അതേസമയം ഇസ്ലാം മതത്തെക്കുറിച്ച് പറഞ്ഞാൽ സാഹിൽ പ്രകോപിതനാകുമായിരുന്നുവെന്നും അയൽക്കാർ പറയുന്നു. തീവ്ര ചിന്താഗതികൾ വച്ചു പുലർത്തുന്ന ആൾ ആണ് സാഹിൽ. സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ പരിശോധിക്കുമ്പോൾ ഇക്കാര്യം വ്യക്തമാണ്. രണ്ട് വർഷം മുൻപാണ് സാഹിലിന്റെ കുടുംബം ഡൽഹിയിലെ രോഹിണി ഷ്ഹ്ബാദിലേക്ക് മാറിയത്. ഇവിടെ എല്ലാവരോടും സാഹിൽ അകൽച്ച കാണിച്ചിരുന്നു.
മറ്റ് പെൺകുട്ടികളുമായി സാഹിലിന് ബന്ധമുണ്ടായിരുന്നു. പെൺകുട്ടികളെ ജാൻ, ഡാർലിംഗ് എന്നിങ്ങനെയാണ് അഭിസംബോധന ചെയ്യാറുള്ളത്. മൂന്ന് വർഷം മുൻപാണ് സാഹിൽ സാക്ഷിയെ പരിചയപ്പെടുന്നത്. തുടർന്ന് ബന്ധം പ്രണയമായി. അടുത്തിടെ പെൺകുട്ടി ചില കാരണങ്ങളാൽ ബന്ധത്തിൽ നിന്നും പിന്മാറിയിരുന്നു. ഇതായിരുന്നു കൊലയിലേക്ക് നയിച്ചതെന്നാണ് വിവരം.
Discussion about this post