വാരാണസി : വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ പാർലമെന്റ് മണ്ഡലമായ വാരണസി സന്ദർശിക്കും. പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിക്കുന്നത് അനുസരിച്ച് കാശിയിൽ 12,100 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അന്ന് പ്രധാനമന്ത്രി നിർവഹിക്കും. വാരണസിയിൽ നിന്ന് ലഖ്നൗവിലേക്കുള്ള യാത്ര വേഗത്തിലും എളുപ്പത്തിലും ആക്കി മാറ്റുന്നതിനായി 2750 കോടി രൂപ ചെലവഴിച്ച് പൂർത്തിയാക്കിയിരിക്കുന്ന NH-56 വാരണസി-ജോൺപൂർ സെക്ഷൻ നാലുവരിപാതയും അദ്ദേഹം പൊതുജനങ്ങൾക്കായി സമർപ്പിക്കും.
990 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയ മൂന്ന് റെയിൽവേ ലൈനുകളും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. ഗാസിപൂർ സിറ്റി-ഔൻരിഹാർ റെയിൽ പാത, ഔൻരിഹാർ-ജൗൻപൂർ പാത, ഭട്നി-ഔൻരിഹാർ പാത എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇതോടെ ഉത്തർപ്രദേശിലെ റെയിൽവേ ലൈനുകളുടെ 100% വൈദ്യുതീകരണവും പൂർത്തിയാകുന്നതാണ്.
6760 കോടി രൂപ ചിലവിൽ നിർമ്മിച്ചിട്ടുള്ള ദീൻദയാൽ ഉപാധ്യായ ജംഗ്ഷൻ-സൺ നഗർ റെയിൽവേ ലൈനും ജൂലൈ 7ന് പ്രധാനമന്ത്രി തുറന്നു കൊടുക്കുന്നതാണ്. ചരക്ക് ഗതാഗത നീക്കത്തിലെ വേഗതയും കാര്യക്ഷമതയും വർദ്ധിപ്പിക്കാൻ ഈ പുതിയ റെയിൽവേ ലൈൻ വഴി കഴിയുന്നതാണ്.
ഇവയോടൊപ്പം തന്നെ BHU കാമ്പസിൽ നിർമ്മിച്ച പെൺകുട്ടികൾക്കുള്ള ഇന്റർനാഷണൽ ഹോസ്റ്റൽ കെട്ടിടം , സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് എഞ്ചിനീയറിംഗ് & ടെക്നോളജി (CIPET) , കർസാര ഗ്രാമത്തിലെ തൊഴിൽ പരിശീലന കേന്ദ്രം , സിന്ധൗര പോലീസ് സ്റ്റേഷൻ , ഭുല്ലൻപൂർ PAC , പിന്ദ്ര ഫയർ സ്റ്റേഷൻ , തർസാദ സർക്കാർ റസിഡൻഷ്യൽ സ്കൂൾ , സാമ്പത്തിക കുറ്റകൃത്യ ഗവേഷണ സ്ഥാപനത്തിന്റെ കെട്ടിടം , മോഹൻ കത്ര മുതൽ കോണിയ ഘട്ട് വരെയുള്ള മലിനജല ലൈൻ, റാംന ഗ്രാമത്തിൽ ആധുനിക സെപ്റ്റേജ് മാനേജ്മെന്റ് സിസ്റ്റം , രാംനഗർ NDDB മിൽക്ക് പ്ലാന്റിലെ ബയോഗ്യാസ് പ്ലാന്റ് എന്നിങ്ങനെയുള്ള നിരവധി വികസന പദ്ധതികളാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ വാരണസിയിൽ പൂർത്തീകരിച്ചിരിക്കുന്നത്.
Discussion about this post