ജറുസലേം : ഹമാസ് തലവന്മാരെ ഒന്നൊന്നായി കൊന്നൊടുക്കി ഇസ്രായേൽ സൈന്യം. ഹമാസ് ഉന്നത കമാൻഡറും കിബ്ബറ്റ്സ് നിരിമിൽ നടന്ന കൂട്ടക്കൊലയുടെ സൂത്രധാരനുമായ ബിലാൽ അൽ കേദ്രയെ കൊലപ്പെടുത്തിയെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഹമാസിന്റെ പ്രത്യേക സേനാ വിഭാഗത്തിന് കീഴിലുള്ള നേവൽ കമാൻഡോ യൂണിറ്റായ നുഖ്ബ സേനയുടെ കമാൻഡറായിരുന്നു അൽ കേദ്ര.
‘ഐഎഎഫ് യുദ്ധവിമാനങ്ങൾ ഗാസ മുനമ്പിൽ ആക്രമണം നടത്തുകയും കിബ്ബത്ത്സ് നിരിം കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ തെക്കൻ ഖാൻ യൂനിസിലെ സേനയുടെ നുഖ്ബ കമാൻഡർ ബില്ലാൽ അൽ കേദ്രയെ വധിക്കുകയും ചെയ്തു. ആക്രമണത്തിൽ ഹമാസ് ഭീകരരും ജിഹാദികളും കൊല്ലപ്പെട്ടു” ഇസ്രായേൽ എയർഫോഴ്സ് ട്വീറ്റ് ചെയ്തു,
‘സൈറ്റൂൺ, ഖാൻ യൂനിസ്, പടിഞ്ഞാറൻ ജബലിയ എന്നിവിടങ്ങളിലെ നൂറിലധികം കേന്ദ്രങ്ങളും സൈന്യം തകർത്തു. ഹമാസ് ഭീകരസംഘടനയുടെ കമാൻഡ് സെന്ററുകൾ, സൈനിക കേന്ദ്രങ്ങൾ, ലോഞ്ചറുകൾ, ആന്റി ടാങ്ക് മിസൈലുകൾ എന്നിവയെയാണ് ലക്ഷ്യം വെച്ചത്. ലോഞ്ച് പോസ്റ്റുകളും നിരീക്ഷണ പോസ്റ്റുകളും കൂടാതെ, ജിഹാദി ഭീകര സംഘടനയുടെ കമാൻഡ് സെന്ററുകളും ആക്രമിച്ച് തകർത്തുവെന്ന് ഇസ്രായേൽ എയർഫോഴ്സ് വ്യക്തമാക്കി.
എട്ട്് ദിവസം മുൻപാണ് ഹമാസ് ഭീകരർ കരമാർഗവും കടൽ മാർഗവും ആകാശമാർഗവും ഇസ്രായേലിന് നേരെ ആക്രമണം നടത്തിയത്. ഗാസ അതിർത്തിയിൽ നിന്ന് ഒരു മൈൽ ദൂരത്തുള്ള കിബ്ബറ്റ്സിൽ ഹമാസ് അതിക്രൂരമായ കൂട്ടക്കൊലയാണ് നടത്തിയത്.
Discussion about this post