തിരുവനന്തപുരം; പ്രതിപക്ഷപാർട്ടികളുടെ സഖ്യമായ ഇൻഡിയിൽ ലോക്സഭാ സീറ്റ് വിഭജന തർക്കം രൂക്ഷമാകുന്നതിനിടെ സംസ്ഥാനത്തെ സീറ്റ് വിഭജനത്തിൽ ധാരണയുണ്ടാക്കി എൽഡിഎഫ്.15 സീറ്റുകളിൽ സിപിഐഎമ്മും നാലിടത്ത് സിപിഐയും മത്സരിക്കും. യുഡിഎഫ് വിട്ടുവന്ന കേരള കോൺഗ്രസ് എമ്മിന് കോട്ടയം സീറ്റ് നൽകാനാണ് ധാരണ.
മുന്നണിയിലെ പ്രധാന പാർട്ടികളുമായി ആശയവിനിമയം നടത്തിയശേഷമാണ് സീറ്റ് വിഭജനം സംബന്ധിച്ച് എൽഡിഎഫ് നേതൃത്വം ധാരണയിലെത്തിയത്. മുന്നണിയിലെ പുതുമുഖമായ കേരളാ കോൺഗ്രസ് എം, സിറ്റിങ്ങ് സീറ്റായ കോട്ടയത്തിന് പുറമേ പത്തനംതിട്ട സീറ്റ് കൂടി ആവശ്യപ്പെട്ടിരുന്നു. കോട്ടയം സീറ്റ് കേരളാ കോൺഗ്രസിന് നൽകാൻ പൂർണ സമ്മതമാണെന്ന് നേതൃത്വം അറിയിച്ചു. എന്നാൽ രണ്ടാമതൊരു സീറ്റ് കൂടി നൽകാൻ ബുദ്ധിമുട്ടുണ്ടെന്നും വ്യക്തമാക്കി.
സഹകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളിലേക്ക് കടക്കാനും മുന്നണി തീരുമാനിച്ചു. കഴിഞ്ഞ തവണ ആകെയുള്ള 20 സീറ്റിൽ 19 എണ്ണവും യുഡിഎഫാണ് നേടിയത്. ആലപ്പുഴയിൽ മാത്രമാണ് എൽഡിഎഫിനു വിജയിക്കാനായത്.
Discussion about this post