ന്യൂഡൽഹി : അരവിന്ദ് കെജ്രിവാളിനെ കാണാനെത്തിയ രാജ്യസഭാ അംഗവും ആംആദ്മി വനിതാ നേതാവുമായ സ്വാതി മലിവാളിനെ മർദ്ദിച്ച കേസിൽ കെജ്രിവാളിന്റെ പേഴ്സണൽ സെക്രട്ടറി ബിഭവ് കുമറിനെതിരെ കേസ് എടുത്ത് പോലീസ് . സ്വാതി മലിവാൾ നൽകിയ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.
പരാതി നൽകിയ വിവരം സ്വാതി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. കഴിഞ്ഞ തിങ്കാളാഴ്ചയാണ് കെജ്രിവാളിന്റെ പേഴ്സണൽ സെക്രട്ടറി ബിഭവ് കുമറിനെതിരെ കേസ് നൽകാൻ പോലീസിൽ സമീപിച്ചത്. എന്നാൽ ഔദ്യോഗികമായി പരാതി നൽകിയിരുന്നില്ല. കഴിഞ്ഞ ദിവസം ് വൈകിട്ടോടെയാണ് സ്വാതി പോലീസിൽ പരാതി നൽകുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് പോലീസിന്റെ ഒരു സംഘം സ്വാതിയുടെ വസതിയിലെത്തി മൊഴിയെടുത്തിരുന്നു. അതിന് പിന്നാലെയാണ് സ്വാതി പരാതി നൽകിയത്.
കെജ്രിവാളിനെ കാണാനെത്തിയ തന്നെ അദ്ദേഹത്തിന്റെ പിഎ ബിഭവ് കുമാർ മർദ്ദിച്ചു എന്നാണ് മുൻ വനിതാ കമ്മീഷൻ അദ്ധ്യക്ഷ കൂടിയായ സ്വാതിയുട പരാതിയിൽ പറയുന്നത്. അതേസമയം ബിഭവ് കുമറിന് ദേശീയ വനിതാ കമ്മീഷൻ നോട്ടീസയച്ചിരുന്നു. കെജ്രീവാളിന്റെ ഓഫീസിലേക്കാണ് നോട്ടീസെത്തിയത്. ഇന്ന് 11 മണിക്ക് വനിതാ കമ്മീഷനു മുമ്പാകെ ഹാജരാകാനാണ് നിർദേശം. കമ്മീഷന് മുമ്പാകെ ഇന്ന് ഹാജരാകാത്ത പക്ഷം മറ്റ് നടപടികളിലേക്ക് കടക്കുമെന്നും വനിതാ കമ്മീഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Discussion about this post