റിവ്യൂ കണ്ട് സിനിമയ്ക്ക് പോകുന്നവരാണ് നമ്മളിൽ പലരും. സനിമയെ കുറിച്ച് റിവ്യൂ പറയുന്ന നിരവധി പേരാണ് ഓരോ ദിവസവും . ഇന്നത്തെ കാലത്ത് ഒരു സിനിമയുടെ തലവര പോലും തീരുമാനിക്കുന്നത് റിവ്യൂ ആയിക്കഴിഞ്ഞു.
എന്നാൽ, ഇത്തരത്തിൽ സിനിമയെ കുറിച്ച് റിവ്യൂ നടത്തുന്ന യൂട്യൂബർമാർക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് സിനിമാ നിർമാതാക്കൾ. സിനിമകൾക്കെതിരെ റിവ്യൂ നടത്തുന്ന യൂട്യൂബർമാർക്കെതിരെ സിനിമാ നിർമാതാക്കൾ പരാതി നൽകാനൊരുങ്ങുകയാണ്. നെഗറ്റീവ് റിവ്യൂ നടത്താതിരിക്കാൻ നിർമാതാക്കളിൽ നിന്നും യൂട്യൂബർമാർ വൻ തുക പണം കൈപ്പറ്റുന്നുണ്ടെന്നാണ് ആരോപണം. അഞ്ച് ലക്ഷം രൂപവരെ ഇത്തരത്തിൽ ഇവർ കൈപ്പറ്റുന്നുണ്ടെന്നാണ് വിവരം.
ഇടനിലക്കാർ വഴിയാണ് യൂട്യൂബർമാർ പണം കൈപ്പറ്റുന്നത്. സിനിമകളുടെ ഡിജിറ്റൽ പ്രമോഷൻ നടത്തുന്നവരാണ് യൂട്യൂബർമാരുടെ ഇടനിലക്കാർ. നിർമാതാക്കളുടെ അടുത്ത് തുക പറഞ്ഞ് ധാരണയാക്കുന്നതും പണം കൈപ്പറ്റുന്നതും ഇവരാണ്.
മലയാളത്തിലെ മുൻനിര യൂട്യൂബർമാർക്കെതിരെയാണ് നിർമാതാക്കൾ ഇഡിയെ സമീപിക്കാനൊരുങ്ങുന്നത്. ഇവർ നടത്തുന്ന പണമിടപാടുകളും യൂട്യൂബിൽ നിന്നുള്ള വരുമാനവും ഉൾപ്പെടെ അണേന്വഷിക്കാൻ ഇഡിയോട് ആവശ്യപ്പെടും.
അടുത്തിടെയാണ് ഇതേ വിഷയം ചൂണ്ടിക്കാട്ടി നിർമാതാക്കൾ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവർ ഇഡിയെ സമീപിക്കാനൊരുങ്ങുന്നത്.
Discussion about this post