ഇടുക്കി: ജനങ്ങളെ മുൾമുനയിൽ നിർത്തി വീണ്ടും ആക്രമണവുമായി അരിക്കൊമ്പൻ. ചിന്നക്കനാലിലെ ജനവാസമേഖലയിൽ ഇറങ്ങിയ ആന വീട് തകർത്തു. ചിന്നക്കനാൽ 301 കോളനിയിലെ അമ്മിണി അമ്മയുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്.
പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. സംഭവ സമയം രോഗിയായ അമ്മിണി അമ്മയും മകളും മാത്രമാണ് വീട്ടിൽ ഉണ്ടായത്. ശബ്ദംകേട്ടതോടെ അമ്മിണി അമ്മയും മകളും സുരക്ഷിത സ്ഥാനത്തേക്ക് മാറിയിരുന്നു. അതിനാൽ അപകടം ഒന്നും സംഭവിച്ചില്ല. അരിക്കൊമ്പന്റെ ആക്രമണത്തിൽ വീട് ഭാഗീകമായി തകർന്നു. ജനങ്ങൾ അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയവനംവകുപ്പ് രാവിലെയോടെ ആനയെ തുരത്തി.
ശല്യം രൂക്ഷമായതോടെ അരിക്കൊമ്പനെ പിടികൂടാനുള്ള നടപടികൾ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആനയുടെ ആക്രമണം വീണ്ടും ഉണ്ടായത്. ആനയെ മയക്കുവെടിവച്ച് പിടികൂടാനാണ് തീരുമാനം. മയക്കുവെടി വച്ചതിന് ശേഷം ആനയെ സംരക്ഷിക്കേണ്ട കൂട് നിർമ്മിക്കാനുള്ള നടപടികൾ ജില്ലാ ഭരണകൂടം ആരംഭിച്ചിട്ടുണ്ട്. ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് ആനയെ മയക്കുവെടിവയ്ക്കാനുള്ള ചുമതല. ഈ മാസം 10 ഓടെ സംഘം ശാന്തൻപാറയിൽ എത്തും.
Discussion about this post