കൊച്ചി: പാമ്പാടി നെഹ്‌റു എഞ്ചിനീയറിങ് കോളേജ് മുന്‍ ചെയര്‍മാന്‍ പി കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി അനുവദിച്ചു. ജാമ്യം നല്‍കരുതെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി. ചില നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്. നെഹ്‌റു കോളേജില്‍ കയറരുതെന്നും സംസ്ഥാനം വിട്ട് പോകരുതെന്നും കോടതി വ്യക്തമമാക്കി. ആത്മഹത്യപ്രേരണ കുറ്റത്തിന് തെളിവില്ല എന്ന് കോടതി വ്യക്തമാക്കി.
അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും കൃഷ്ണദാസിനു കോടതി നിര്‍ദേശം നല്‍കി. മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന സര്‍ക്കാരിന്റെ വാദം കോടതി തള്ളി.
കൃഷ്ണദാസിനെ കേസുമായി ബന്ധപ്പെടുത്തുന്നതിന് ആവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണു കോടതിയുടെ നിരീക്ഷണം. സംഭവ ദിവസം കൃഷ്ണദാസ് കോളജില്‍ ഉണ്ടായിരുന്നതിനു തെളിവില്ലെന്നും പ്രേരണകുറ്റം ചുമത്തുന്നതിനാവശ്യമായ തെളിവുകള്‍ പ്രോസിക്യൂഷന് ഹാജരാക്കാനായിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷന്റെ മുഴുവന്‍ വാദങ്ങളും കോടതി തള്ളി.
ജിഷ്ണുവിന്റെ മരണത്തില്‍ കൃഷ്ണദാസിനും മാനേജ്‌മെന്റിനും നേരിട്ട് പങ്കുണ്ടെന്ന് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ സി.പി.ഉദയഭാനു കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരുന്നു. കേസ് ഡയറിയും സാങ്കേതിക സര്‍വകലാശാലയുടെ അന്വേഷണ റിപ്പോര്‍ട്ടും ഉള്‍പ്പെടെയുള്ള രേഖകളും സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ പരിശോധനയ്ക്കായി കോടതിക്കു കൈമാറിയിരുന്നു. അതേസമയം, കോളജിന്റെ ദൈനംദിന കാര്യങ്ങളില്‍ കൃഷ്ണദാസ് ഇടപെടാറില്ലെന്നാണു മാനേജ്‌മെന്റ് ഹൈക്കോടതിയില്‍ വാദിച്ചത്.
അതേസമയം, കേസില്‍ അട്ടിമറിയുണ്ടായെന്നു ജിഷ്ണുവിന്റെ കുടുംബം ആരോപിച്ചു. മുന്‍പ് ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ വലിയ പിഴവുണ്ടായി. ഇപ്പോഴത്തെ സ്‌പെഷല്‍ പ്രോസ്‌ക്യൂട്ടറുടെ ഭാഗത്തു വീഴ്ചയുണ്ടായെന്നു കരുതുന്നില്ലെന്നും കുടുംബം പറഞ്ഞു. നേരത്തേ, കോടതിയെ തെറ്റദ്ധരിപ്പിച്ചാണു കൃഷ്ണദാസ് ഇടക്കാല ജാമ്യം നേടിയിരുന്നത്. അന്നു കൃഷ്ണദാസിന്റെ വാദത്തെ ഖണ്ഡിക്കാന്‍ പ്രോസിക്യൂഷന്‍ തയാറായിരുന്നില്ല.
Discussion about this post