ലണ്ടന്‍: രാജ്യം വിട്ട വിവാദ മദ്യവ്യവസായിയും കിംഗ് ഫിഷർ ഉടമയുമായ വിജയ് മല്യ ലണ്ടനില്‍ പിടിയിലായി. ലണ്ടനില്‍ അറസ്റ്റിലായ മല്യയെ ഇന്ത്യയിലേക്ക് കൊണ്ടു വന്നേക്കും. സ്‌കോര്‍ട്ട്‌ലാന്‍ഡ് യാര്‍ഡാണ് മല്യയെ അറസ്റ്റ് ചെയ്തത്. ലണ്ടനിലെ കോടതിയില്‍ മല്യയെ ഹാജരാക്കും. ഇന്ത്യയില്‍ 9000 കോടി വായ്പാകുടിശ്ശിക വരുത്തിയ കേസിലാണ് അറസ്റ്റ്. കഴിഞ്ഞ വര്‍ഷം മേയിലാണ് വിജയ് മല്യ രാജ്യം വിട്ടത്. ഇന്ത്യയുടെ ആവശ്യപ്രകാരം ആണ് അറസ്റ്റ്.
അറസ്റ്റ് ചെയ്ത് മൂന്നാം മണിക്കൂറില്‍ മല്യയ്ക്ക് ജാമ്യം നല്‍കി. ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ കോടികള്‍ തട്ടിച്ച് രാജ്യം വിട്ട കിങ്ഫിഷര്‍ മുതലാളിക്ക് ബ്രിട്ടനിലെ വെസ്റ്റ്മിന്‍സ്റ്റന്‍ കോടതിയാണ് ജാമ്യം അനുവദിച്ചത്. സിബിഐ ആവശ്യപ്രകാരം സ്‌കോട്ലാന്‍ഡ് യാര്‍ഡ് പൊലീസാണ് മല്യയെ അറസ്റ്റ് ചെയ്തത്. വെസ്റ്റ് മിന്‍സ്റ്റണ്‍ കോടതി അടുത്ത മാസം 17ന് കേസില്‍ വീണ്ടും വാദം കേള്‍ക്കും. ഇന്ത്യയില്‍ തട്ടിപ്പ് നടത്തി നാടുവിട്ടതിനെ തുടര്‍ന്ന് തിരിച്ച് ഇന്ത്യാ ഗവണ്‍മെന്റിന് ഏല്‍പ്പിച്ചു കൊടുക്കുന്നത് സംബന്ധിച്ചുള്ള കേസിലാണ് വാദം.
കോടതി നടപടികള്‍ക്ക് ശേഷം യുകെയിലെ നിയമപ്രകാരം കോടതി അനുവദിച്ചാല്‍ മാത്രമാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ മല്യയെ നാടുകടത്തുക.
എസ്.ബി.ഐ ഉള്‍പ്പടെ ഇന്ത്യയിലെ വിവിധ ബാങ്കുകള്‍ക്ക് 9000 കോടി രൂപ വായ്പ എടുത്ത് തിരിച്ചടയ്ക്കാതെ പിടികൂടപ്പെടുമെന്ന ഘട്ടമെത്തിയതോടെ മല്യ രാജ്യം വിടുകയായിരുന്നു. ഇതുസംബന്ധിച്ച കേസുകള്‍ സുപ്രീംകോടതിയില്‍ നടക്കുകയാണ്.
മല്ല്യയെ ഇന്ത്യയില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
17 ബാങ്കുകളിൽ നിന്നുള്ള 7000 കോടി രൂപ വായ്പയും പലിശയുമടക്കം 9000 കോടി രൂപ തിരിച്ചടയ്ക്കാത്തതു സംബന്ധിച്ച കേസ് അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അഭ്യർഥനയനുസരിച്ചായിരുന്നു നടപടി.
ബ്രിട്ടനിൽ കഴിയുന്ന മല്യയെ തിരികെ എത്തിക്കാൻ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. കുറ്റവാളികളെ കൈമാറുന്നതിന് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാർപ്രകാരം മല്യയെ ഇന്ത്യയിലേക്കു തിരികെ അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി എട്ടിന് ഇന്ത്യ ബ്രിട്ടന് കത്തു നൽകിയിരുന്നു.
Discussion about this post