കാസർഗോഡ്: കേരളത്തില്‍ നിന്നും കാണാതായി ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നെന്ന് കരുതുന്ന ഒരു മലയാളി കൂടി കൊല്ലപ്പെട്ടെന്ന് സന്ദേശം. പാലക്കാട് നിന്നും കാണാതായ യഹിയ എന്ന ബെസ്റ്റിന് മരിച്ചെന്നാണ് വിവരം ലഭിച്ചത്. കാസര്‍കോട് പടന്നയില്‍ നിന്നും കാണാതായവരുടെ ബന്ധുക്കള്‍ക്ക് ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ ടെലഗ്രാം ആപ്പ് വഴിയാണ് സന്ദേശം ലഭിച്ചത്. എന്നാല്‍ ഇതുവരെ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. അമേരിക്കയ്ക്ക് എതിരായ ആക്രമണത്തില്‍ മരിച്ചെന്നാണ് സന്ദേശത്തിന്റെ ഉളളടക്കം.
ഷിബി, ഈസ, ഭാര്യ ഫാത്തിമ എന്ന നിമിഷ, യഹിയ, ഭാര്യ മെര്ലിന് എന്നിവരെയാണ് കാണാതായത്. ഷിബി, ഈസ, യഹിയ എന്നിവര്‍ സഹോദരന്മാരാണ്. പാലക്കാട് കഞ്ചിക്കോട് സ്വദേശികളായ ഇവര്‍ക്കെതിരെ അന്വേഷണസംഘം യുഎപിഎ ചുമത്തിയിരുന്നു. മലയാളികളെ കാണാതായതുമായി ബന്ധപ്പെട്ട് മുംബൈയില്‍ അറസ്റ്റിലായ അര്‍ഷി ഖുറൈഷി, റിസ്വാന് ഖാന് എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. ഈസയുടെ ഭാര്യ ഫാത്തിമ എന്ന നിമിഷ കാണാതായ സംഭവത്തില്‍ മാതാവും തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശിനിയുമായ ബിന്ദു മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി നല്‍കിയിരുന്നു.കൊച്ചി തമ്മനം സ്വദേശിനിയായ മെര്‍ലിന്റെ സഹോദരന് എബിന് ജേക്കബ് സഹോദരിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പരാതിയിലാണ് പൊലീസ് പ്രത്യേക സംഘം ഈ കേസില്‍ അന്വേഷണം നടത്തുന്നത്.
Discussion about this post