ചെന്നൈ: രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് വ്യക്തമായ സൂചന നല്‍കി തമിഴ് സൂപ്പര്‍ താരം രജനീകാന്ത്. കഴിഞ്ഞ അഞ്ച് ദിവസമായി കോടമ്പാക്കം രാഘവേന്ദ്ര കല്യാണമണ്ഡപത്തില്‍ നടക്കുന്ന ആരാധകസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”ഞാന്‍ പുറത്ത് നിന്ന് വന്നവനാണെന്നാണ് പലരും പറയുന്നത്. 23 വര്‍ഷം ഞാന്‍ കര്‍ണാടകയില്‍ ജീവിച്ചു. എന്നാല്‍ എന്റെ 43 പ്രധാനപ്പെട്ട വര്‍ഷങ്ങള്‍ തമിഴ്‌നാട്ടിലായിരുന്നു. കര്‍ണാടകയില്‍ നിന്ന് വന്ന എന്നെ നിങ്ങള്‍ യഥാര്‍ത്ഥ തമിഴനാക്കി. പലര്‍ക്കും എതിര്‍പ്പുകളുണ്ടായിരിക്കും. രാഷ്ട്രീയത്തിന്റെ മൂലധനം തന്നെ ഈ എതിര്‍പ്പുകളാണ്. എല്ലാത്തിനും ഒരു സമയമുണ്ട്. നിങ്ങള്‍ കാത്തിരിക്കണം”, രജനീകാന്ത് പറയുന്നു. കഴിഞ്ഞ ദിവസം ആരാധകരുമായി നടത്തിയ കൂടികാഴ്ചയ്ക്ക് ശേഷം സമൂഹ മാധ്യമങ്ങളില്‍ വന്ന ചില പരാമര്‍ശങ്ങള്‍ തന്നെ വേദനിപ്പിച്ചുവെന്ന് രജനി വ്യക്തമാക്കി. രജനീകാന്ത് തമിഴനല്ലെന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ വിമര്‍ശനത്തിനു മറുപടിയായി രജനി പറഞ്ഞു. കര്‍ണാടകയില്‍ നിന്നുള്ള രജനീകാന്ത് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഒരു ഔട്ട്‌സൈഡര്‍ ആണെന്നുമായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ വിമര്‍ശനം.
ജനങ്ങളെ കുറിച്ച് ചിന്തിക്കാത്ത രാഷ്ട്രീയ സമ്പ്രദായമാണ് നിലവിലുള്ളത്. ഈ രീതി മാറണം, രാഷ്ട്രീയത്തിൽ മുതിർന്ന നേതാക്കളും ദേശീയ പാർട്ടികളുണ്ട്. പക്ഷേ നിലവിലുള്ള രീതി മോശമായാൽ ജനങ്ങൾ എന്ത് ചെയ്യും. ജനാധിപത്യം ദുഷിച്ചിരിക്കുന്നുവെന്നും രജനി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം തന്‍റെ രാഷ്ട്രീയ പ്രവേശനം ദൈവഹിതം പോലെ നടക്കുമെന്ന് രജനി പ്രഖ്യാപിച്ചിരുന്നു. ആരാധകരെ നേരില്‍ കണ്ട് പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കുകയാണ് രജനീകാന്തിന്‍റെ ലക്ഷ്യമെന്നാണ് സൂചനകള്‍. എന്നാല്‍ താരം ഈ വാര്‍ത്ത നിഷേധിക്കുകയായിരുന്നു. ബിജെപി, ഡിഎംകെ തുടങ്ങിയ കക്ഷികള്‍ രജനീകാന്തിനെ രാഷ്ട്രീയത്തിലേക്ക് സ്വാഗതം ചെയ്തിരുന്നു.
അതിനിടെ രജനീകാന്ത് ബിജെപിയില്‍ ചേരുന്നു എന്നു തരത്തിലുള്ള അഭ്യൂഹങ്ങളും ഉയര്‍ന്നു. രജനീകാന്ത് ജനകീയ വ്യക്തിത്വമാണെന്ന് പ്രതികരിച്ച ബിജെപി ദേശീയ സെക്രട്ടറി എച്ച രാജ താരത്തെ ബിജെപിയിലേക്ക് ക്ഷണിക്കുന്നുവെന്നും അറിയിച്ചു.
#WATCH: Rajinikanth says "I have responsibilities and works, same with you, let's do it, but when the ultimate war comes, we all will see". pic.twitter.com/3t4tzrBkDt
— ANI (@ANI) May 19, 2017
Discussion about this post