സിന്‍ജിയാംഗ്: ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയില്‍ ഇസ്ലാമിക വസ്ത്രധാരണത്തിന് നിരോധനം ഏര്‍പ്പെടുത്തി. ആഗസ്റ്റ് 20വരെ താല്‍ക്കാലികമായാണ് നിരോധനം. താടി നീട്ടി വളര്‍ത്തുന്നതും വിലക്കിയിട്ടുണ്ട്. ഹിജാബുകളും നിക്കാബുകളും ബുര്‍ക്കകളും ധരിക്കുന്നതും താടി നീട്ടിവളര്ത്തുന്നതുമാണ് നിരോധിച്ചത്. സിന്‍ജിയാങ് പ്രവിശ്യയില്‍ കാരാമെ പട്ടണത്തിലാണ് മുസ്ലീം വസ്ത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ആഗസ്റ്റ് 20 വരെയാണ് നിരോധനം. ഒരു കായിക മല്‍സരം നടക്കുന്നതുമായി ബന്ധപ്പെട്ടുള്ള സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്.
സിന്‍ജിയാങ് പ്രവിശ്യയില്് മുസ്ലീം വിഭാഗമായ ഉയ്ഗര് വംശജര്‍ ധാരാളമുണ്ട്. ചൈനിസ് സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന വിഭാഗമാണ് ഉയ്ഗര്. ഈ മേഖലയില്‍ ഉണ്ടായ കലാപങ്ങളില്‍ നിരവധി പേര് കൊല്ലപ്പെട്ടിരുന്നു. ചൈനയിലെ ഏറ്റുവു വലിയ മുസ്ലിം പളളിയിലെ ഇമാമിനെ ചൈനിസ് സര്‍ക്കാരിനെ പിന്തുണച്ചു എന്ന പേരില്‍ ഒരു വിഭാഗം കൊലപ്പെടുത്തിയിരുന്നു. ഉയ്ഗര് മേഖലയെ സ്വതന്ത്രമാക്കണമെന്നാവശ്യപ്പെട്ടാണ് ഈ വിഭാഗവുമായി ബന്ധപ്പെട്ട തീവ്രവാദസംഘടനകളുടെ പ്രവര്‍ത്തനമെന്ന് ചൈനിസ് സര്‍ക്കാര്‍ ആരോപിക്കുന്നു. എന്നാല്‍ തങ്ങളെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്നാണ് ഉഗ്മന് നേതാക്കളുടെ നിലപാട്.
ഈ പ്രവിശ്യയിലെ ചില പട്ടണങ്ങളില്‍ റംസാന് വ്രതാനുഷ്ഠാനം നിരോധിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഡിസംബര്‍ മാസം മുതല്‍ മുസ്ലീം വേഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത് സംഘര്‍ഷത്തിന് കാരണമായിട്ടുണ്ടെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുഖം മറച്ചുള്ള കവര്‍ച്ചകള്‍ വ്യാപകമായ സാഹചര്യത്തിലാണ് നടപടിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
ചില ചൈനിസ് മാധ്യമങ്ങള്‍ നിരോധനത്തെ അനുകൂലിച്ച് രംഗത്തെത്തിയിട്ടുണ്ട്. മുസ്ലിം വസ്ത്രം ഫ്രാന്‍സ് പോലുള്ള രാജ്യങ്ങളില്‍ നിരോധിച്ചതായി ദേശീയ പത്രമായ സിന്ബുവ പറയുന്നു. ഉയ്ഗര് സ്ത്രീകളുടെ പാരമ്പര്യ വസ്ത്രമല്ല ബുര്‍ഖ, തങ്ങളുടെ പാരമ്പര്യവേഷം ഉപേക്ഷിച്ച് ബുര്‍ഖ ധരിക്കാന്‍ നിര്‍ബന്ധിച്ചത് മുസ്ലിം യാഥാസ്ഥിതിക സംഘടനകളാണെന്നും പത്രം വിശദീകരിക്കുന്നു.
Discussion about this post