ലക്നൗ: കുടിശികയുണ്ടായിരുന്നുവെങ്കിലും ഖൊരക്പരിലെ ബാബാ രാഘവദാസ്(ബിആര്‍ഡി) ആശുപത്രിയിലേക്കുള്ള ഓക്സിജന്‍ വിതരണം വിച്ഛേദിച്ചിരുന്നില്ലെന്ന വാദവുമായി വിതരണച്ചുമതലയുണ്ടായിരുന്ന സ്വകാര്യകമ്പനി രംഗത്ത്. ഒരു ദേശീയ മാധ്യമത്തിലാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. ഓക്സിജന്‍ വിതരണം തടസ്സപ്പെട്ടതാണ് കുട്ടികളുടെ മരണത്തിനിടയാക്കിയതെന്ന് തുടക്കത്തില്‍ ആരോപണമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഓക്സിജന്‍ വിതരണം മുടങ്ങിയിട്ടില്ലെന്ന വാദവുമായി കമ്പനി രംഗത്തെത്തിയിരിക്കുന്നത്. 60 ലക്ഷം രൂപ കുടിശിക നല്‍കാത്തതിനെത്തുടര്‍ന്ന് ദ്രവരൂപത്തിലുള്ള ഓക്സിജന്‍ വിതരണം കമ്പനി നിര്‍ത്തിയെന്നും ഇത് മരണത്തിനിടയാക്കി എന്നുമാണ് ആരോപണം.
കുടിശികയുള്ളത് പരിഗണിക്കാതെ കൃത്യമായി സമയങ്ങളില്‍ ഓക്സിജന്‍ വിതരണം നടത്തിയിരുന്നതായി പുഷ്പ സെയില്‍സിന്റെ മീനു വാലിയ പറയുന്നു. ഓഗസ്റ്റ് നാലിന് ഈ മാസത്തെ ആദ്യവിതരണം നടത്തിയിരുന്നു. സിലിണ്ടറുകളില്‍ ഓക്സിജന്‍ നിറയ്ക്കണമെന്നാവശ്യപ്പെട്ട് രണ്ടാമത് മെഡിക്കല്‍ കോളജില്‍ നിന്നു അഭ്യര്‍ഥന വന്നത് ഓഗസ്റ്റ് 11ന് ആയിരുന്നു. ഇതു അടുത്തദിവസം തന്നെ ചെയ്തിരുന്നുവെന്നും മീനു വാലിയ കൂട്ടിച്ചേര്‍ത്തു.
കുടിശിക വരുത്തിയ തുക 15 ദിവത്തിനകം തന്നു തീര്‍ക്കണമെന്നാവശ്യപ്പെട്ട് ജൂലൈ 30ന് നിയമപരമായി തന്നെ നോട്ടിസ് നല്‍കിയിരുന്നു. ഓഗസ്റ്റ് എട്ടിന് കുടിശിക 69 ലക്ഷത്തിലെത്തിയിരുന്നു. ശരാശരി 6,000 ലിറ്റര്‍ ഓക്സിജന്‍ കമ്പനി അയച്ചു നല്‍കിയിരുന്നുവെന്നും ഇത് വാര്ഡികളിലേക്ക് ഓക്സിജന്‍ നല്കുന്ന ആശുപത്രിയുടെ കേന്ദ്രപ്ലാന്റില്‍ നിറച്ചിരുന്നതായും കമ്പനി അധികൃതര്‍ പറയുന്നു. ഓക്സിജന്‍ സിലിണ്ടര്‍ മോഷ്ടിക്കപ്പെട്ടതാണോ വിതരണം തടസപ്പെടാന്‍ കാരണമെന്ന സംശയവും കമ്പനി എംഡി മനീഷ് ഭണ്ഡാരി പങ്കവയ്ക്കുന്നു. കൂട്ടമരണം നടന്ന ദിവസം 400 സിലിണ്ടറുകള്‍ ഉണ്ടാകേണ്ട ആശുപത്രിയില്‍ 50 സിലിണ്ടറുകല്‍ മാത്രമാണുണ്ടായിരുന്നുത്. ഇതേക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post