Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

ഇന്ത്യയില്‍ എതിര്‍ത്തു, പക്ഷേ ചൈന സ്വന്തം നാട്ടില്‍ വഴങ്ങി, ബ്രിക്‌സില്‍ ഇന്ത്യ നേടിയത് തിളക്കമാര്‍ന്ന ജയം

by Brave India Desk
Sep 5, 2017, 10:05 am IST
in International
Share on FacebookTweetWhatsAppTelegram

ബ്രിക്‌സ് ഉച്ചകോടിയില്‍ പാക് ഭീകരവാദം ഇന്ത്യ ഉയര്‍ത്തിയാല്‍ ചൈന എന്ത് നടപടി സ്വീകരിക്കുമെന്ന് ലോകം ഉറ്റു നോക്കിയിരുന്നു. പതിവ് പോലെ പാക്കിസ്ഥാനെ ചൈനയ്ക്ക് പിന്തുണക്കാന്‍ കഴിയുമോ എന്നായിരുന്നു ഉയര്‍ന്ന ചോദ്യം. എന്നാല്‍ സ്വന്തം നാട്ടില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പാക്കിസ്ഥാനെ തള്ളിപറയാന്‍ ചൈന നിര്‍ബന്ധിതമായി. സുഹൃദ് രാജ്യമായ ചൈനയെ വിശ്വാസിക്കാന്‍ കൊള്ളില്ലെന്ന് പാക്കിസ്ഥാന് ഇപ്പോള്‍ ബോധ്യമായി കാണണം. കനത്ത തിരിച്ചടിയാണ് നിലപാട് മാറ്റം വഴി ചൈന പാക്കിസ്ഥാന നല്‍കിയത്.

Stories you may like

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

ഇന്ത്യന്‍ നിലപാടിനു പിന്തുണയറിയിച്ച് തീവ്രവാദത്തിനെതിരെ കടുത്ത നിലപാടുമായി ബ്രിക്‌സ് ഉച്ചകോടിയ്ക്ക് തിരശ്ശീല വിഴുമ്പോള്‍ ചൈനയുടെ മാറിയ നിലപാട് തന്നെയാവും ചര്‍ച്ചാ വിഷയം. ഭീകര സംഘടനകളായ താലിബാന്‍, ഇസ്‌ലാമിക് സ്റ്റേറ്റ്, അല്‍ ഖായിദ, ഹഖാനി ശൃംഖല, ജയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തയിബ എന്നിവയെ ഉച്ചകോടി അപലപിച്ചു. ഈ സംഘടനകള്‍ മേഖലയില്‍ സൃഷ്ടിക്കുന്ന സുരക്ഷാ ഭീഷണിയിലും ഉച്ചകോടി ആശങ്ക രേഖപ്പെടുത്തി. തീവ്രവാദത്തിനെതിരെ ഒരുമിച്ചു പോരാടാനും ബ്രിക്‌സ് രാജ്യങ്ങള്‍ സംയുക്തമായി തീരുമാനിച്ചു.

 

ഗോവയില്‍ കഴിഞ്ഞ തവണ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ ഭീകരസംഘടനകള്‍ക്കെതിരെ കൂട്ടായ തീരുമാനം എടുപ്പിക്കാന്‍ ഇന്ത്യ നടത്തിയ ശ്രമങ്ങള്‍ക്കു വിലങ്ങുതടിയായത് ചൈനയായിരുന്നു. പാക്ക് ഭീകരസംഘടനകളായ ലഷ്‌കറെ തയിബ, ജയ്‌ഷെ മുഹമ്മദ് എന്നിവയെ പരാമര്‍ശിക്കുന്നത് ചൈന ഇടപെട്ടു വിലക്കിയിരുന്നു. അതിനാല്‍ ഇത്തവണ ചൈനയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ ഈ രണ്ട് സംഘടനകളുടെയും പേര് ഉള്‍പ്പെടുത്താനായതു ഇന്ത്യയുടേതും പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നേട്ടമാണ്. ഇതാദ്യമായാണ് ഭീകരസംഘടനകളുടെ പേരു ബ്രിക്‌സ് യോഗത്തില്‍ പ്രത്യേകം പരാമര്‍ശിക്കപ്പെടുന്നത്. ഷീ ജിന്‍പിങ് ഉള്‍പ്പടെ എല്ലാ നേതാക്കന്‍മാരും ഭീകരവാദത്തെ ശക്തമായി അപലപിച്ചു. ഭീകര സംഘടനകള്‍ക്കെതിരെ സാമ്പത്തികമായ നടപടിയെടുക്കുന്നതിനെക്കുറിച്ചും ചര്‍ച്ച നടന്നു. തീവ്രവാദത്തിനെതിരെ യുഎന്‍ രക്ഷാസമിതിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നും അംഗരാജ്യങ്ങള്‍ ആവശ്യപ്പെട്ടു.

തീവ്രവാദത്തിനെതിരെ യോജിച്ചുള്ള പ്രവര്‍ത്തനം വേണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിക്‌സ് യോഗത്തില്‍ ആവശ്യപ്പെട്ടു. ‘ഡീ റാഡിക്കലൈസേഷന്‍’ ഉച്ചകോടിയെന്ന ആശയവും അദ്ദേഹം മുന്നോട്ടുവച്ചു. പാക് അനുകൂല നിലപാട് സ്വീകരിക്കുന്ന ചൈനയ്‌ക്കെതിരെ വലിയ തോതില്‍ ലോകരാജ്യങ്ങളുടെ എതിര്‍പ്പ് ഉയര്‍ത്താനുള്ള നരേന്ദ്രമോദിയുടെ ശ്രമങ്ങള്‍ വിജയം കണ്ടിരുന്നു. ദക്ഷിണേഷ്യയില്‍ മേധാവിത്വം ഉറപ്പിക്കാനുള്ള ചൈനിസ് നീക്കത്തിന് എതിരായ ചെറുത്ത് നില്‍പും മോദിയുടെ നേതൃത്വത്തില്‍ നടന്നു. അമേരിക്ക ഉള്‍പ്പടെ ലോക ശക്തികള്‍ ചൈനയുടെ ഭീകരവാദപിന്തുണ നിലപാടിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ നയതന്ത്രതലത്തിലുള്ള വിജയം കൂടിയായി അത്.
ബ്രിക്‌സ് ഉച്ചകോടിയില്‍ ചൈന ഇതുവരെയുള്ള നിലപാട് മാറ്റുമ്പോള്‍ പാക്കിസ്ഥാനെതിരെയുള്ള ഇന്ത്യന്‍ വാദങ്ങള്‍ ആ രാജ്യം കൂടി ശരിവെക്കുകയാണ്, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയതന്ത്രവിജയം കൂടിയായി ഇതോടെ ബ്രിക്‌സ് ഉച്ചകോടി മാറി.

Tags: BRICS summit
ShareTweetSendShare

Latest stories from this section

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ തീവ്രവാദികളെ നേരിടേണ്ടതായിരുന്നു,പട്ടേലിന്റെ ഉപദേശം അവഗണിക്കപ്പെട്ടു;പ്രധാനമന്ത്രി

‘എല്ലാ പ്രശ്നങ്ങളും പറഞ്ഞു തീർക്കണം’; ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

നന്ദി തുർക്കീ നന്ദി!കെെ കൊടുത്ത് പാക് പ്രധാനമന്ത്രി;ചതിയന്മാരിൽ ആരാദ്യം തിരിഞ്ഞുകൊത്തുമെന്ന് സോഷ്യൽമീഡിയ

Discussion about this post

Latest News

രണ്ട് ദിവസം പെരുമഴയാണേ..നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്,വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies