യാങ്കൂണ്‍: മ്യാന്മാര് സന്ദര്‍ശനത്തില്‍ റോഹിങ്ക്യന്‍ എന്ന വാക്ക് ഉച്ഛരിക്കാതെ ഫ്രാന്‍സിസ് മാര്‍പാപ്പ. രാജ്യത്ത് എല്ലാ വിഭാഗത്തിലുള്ള ജനങ്ങളേയും അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് മാര്‍പാപ്പ പറഞ്ഞു. മ്യാന്മാറില് സമാധാനന്തരീക്ഷം ഉണ്ടാകണം. ആ സമാധാനം രാജ്യത്തിലെ ഓരോ വ്യക്തികളുടേയും അവകാശങ്ങളിലും സ്വാഭിമാനത്തിലും അധിഷ്ഠമായിരിക്കണമെന്നും മാര്‍പാപ്പ പറഞ്ഞു. മ്യാന്മാറില് മാര്‍പാപ്പ നടത്തിയ പ്രസംഗത്തിലുടനീളം റോഹിങ്ക്യന്‍ ജനങ്ങള്‍ക്കായി ശക്തമായി വാദിച്ചു. എന്നാല്‍ റോഹിങ്ക്യന്‍ എന്ന വാക്ക് ഉപയോഗിക്കാതെയായിരുന്നു മാര്‍പാപ്പയുടെ പ്രസംഗം.
റോഹിങ്ക്യന്‍ ജനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനായി റോഹിങ്ക്യന്‍ എന്ന വാക്ക് ഉപയോഗിക്കണമെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ വാക്ക് ഉപയോഗിച്ചാല്‍ മ്യാന്മാറിലുള്ള കത്തോലിക്ക സഭക്കാരെ പ്രതികൂലമായി ബാധിക്കുമെന്നുള്ള മുന്നറിയിപ്പിനെ തുടര്‍ന്നാണ് റോഹിങ്ക്യന്‍ എന്ന പദം പ്രസംഗത്തില്‍ ഒഴിവാക്കിയതെന്നാണ് സൂചന. മ്യാന്മാര് സന്ദര്‍ശനത്തിനെത്തിയ മാര്‍പാപ്പ രാജ്യത്തെ വിശ്വാസികള്‍ക്കായി പ്രത്യേകം കുര്‍ബാനയും നടത്തിയിരുന്നു.
മ്യാന്മാറില് നൂറ്റാണ്ടുകളായി താമസിച്ചിരുന്ന ജനങ്ങളെ രാജ്യത്തിന്റെ പൗരന്മാരായി സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. പകരം ബംഗ്ലാദേശില്‍ നിന്ന് മ്യാന്മാറിലേയ്ക്ക് കുടിയേറിയ കുടിയേറ്റക്കാരായി മാത്രമായാണ് പരിഗണിച്ചത്. കൂടാതെ മ്യാന്മാര് ഒരിക്കല്‍ പോലും റോഹിങ്ക്യന്‍ എന്ന വാക്ക് ഉപയോഗിക്കാറില്ല. പകരം ബംഗാളിയെന്ന വാക്കാണ് ഉപയോഗിക്കാറുള്ളത്.
റോഹിങ്ക്യന്‍ വിഷയത്തില്‍ മ്യാന്മാര് സര്‍ക്കാരിന് ആഗോള തലത്തില്‍ നിന്ന് രൂക്ഷ വിമര്‍ശനമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. റാഖിനില്‍ നടന്ന കലാപത്തില്‍ സര്‍ക്കാരിന് ആഗോളതലത്തില്‍ നിന്ന് വലിയ വിമര്‍ശനം നേരിട്ടേണ്ടി വന്നെന്നും പോപ്പുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മ്യാന്മാര് നേതാവ് ആങ് സാങ് സൂകി പറഞ്ഞു.
റോഹിങ്ക്യന്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്കു തയ്യാറായി മ്യാന്മാറും ബംഗ്ലാദേശും രംഗത്തെത്തിയിരുന്നു. സൈനിക ആക്രമണങ്ങളെ തുടര്‍ന്ന് ബംഗ്ലാദേശിലേയ്ക്ക് പോയ ജനങ്ങളെ തിരികെ കൊണ്ടു വരാനാന്‍ തയ്യാറാണെന്നു മ്യന്മാര് നേതാവ് ആങ് സങ്ങ് സൂകി അറിയിച്ചിരുന്നു. അതേ സമയം വര്‍ഷങ്ങളായി മ്യാന്മാറില് കഴിയുന്ന റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് രാജ്യത്തെ പൗരത്വം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദോശ് സര്‍ക്കാരും മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
ബംഗ്ലാദേശില്‍ നിന്ന് എത്തുന്ന റോഹിങ്ക്യന്‍ ജനങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്കാന് തിരുമാനിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ തിരിച്ചറിയല്‍ രേഖകള്‍ നല്‍കുന്നത്. രാജ്യത്ത് ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുത്താതെ മടക്കി അയക്കാന്‍ കഴിയില്ലെന്നാണ് സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് നിര്‍മ്മിച്ച കുടിലുകളിലാണ് ബംഗ്ലാദേശില്‍ റേഹിങ്ക്യന്‍ ജനങ്ങള്‍ താമസിക്കുന്നത്. വളരെ പരിമിതമായ സ്ഥലത്താണ് ജനങ്ങള്‍ തമാസിക്കുന്നത്. ആനയുടേയും ഇഴ ജന്തുക്കളുടേയും ഭീക്ഷണിയുണ്ടെങ്കിലും ജീവിതം സമാധനപരമാണ് അഭയാര്‍ഥികള്‍ പറയുന്നു. എന്നാല്‍ നാട്ടിലേയ്ക്കുള്ള തിരിച്ചു പോക്ക് ഭയമാണെന്നും മ്യാന്മാര് സര്‍ക്കാരിന്റെ വാക്കുകള്‍ തങ്ങള്‍ക്ക് വിശ്വസമില്ലെന്നും ഇവര്‍ പറഞ്ഞു. പലരും മാതൃരാജ്യത്തിലേയ്ക്കുളള തിരിച്ചു പോക്കിനെക്കുറിച്ച് രോഷത്തോടെയാണ് പ്രതികരിച്ചത്.
ബുദ്ധമത ഭൂരിഭക്ഷ രാഷ്ട്രമായ മ്യാന്മാറില് 2017 ആഗസ്റ്റ് 25 മുതലാണ് മുസ്ലീം വിഭാഗക്കാരായ റോഹിങ്ക്യന്‍ ജനങ്ങള്‍ക്കു നേരെ സൈന്യം ആക്രമണം ആരംഭിച്ചത്. പീഡനം സഹിക്കുന്നതിവും അപ്പുറമായപ്പോള്‍ റോഹിങ്ക്യന്‍ ജനങ്ങള്‍ മ്യാന്മാറിലേയ്ക്ക് പലായനം ചെയ്തു. ഏകദേശം 6 ലക്ഷം പേരാണ് ഇപ്പോള്‍ ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാമ്പുകളിലുള്ളത്.
Discussion about this post